Wednesday, October 28, 2009

ഒരു അച്ഛനും മകളും ...!!!

ഒരു അച്ഛനും മകളും ...!!!

അപകടത്തില്‍ പരുക്ക് പറ്റി ഗുരുതാവസ്ഥയില്‍ കഴിയുന്ന ഒരു സുഹൃത്തിനെ കാണാനാണ് ഞങ്ങള്‍ എല്ലാവരും അപ്പോള്‍ ആ ആശുപത്രിയില്‍ പോയത്. അവിടെയെത്തി അവനെ കണ്ടു മടങ്ങാന്‍ നേരത്താണ് മറ്റൊരു അപകടത്തില്‍ പരുക്കുപറ്റിയ നിരവധിപേരെ അങ്ങോട്ട്‌ കൊണ്ട് വന്നത്. അവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കെ, അവര്‍ക്ക് രക്തവും വേണമെന്ന് പറഞ്ഞു. പൊതു ഗ്രൂപ്പില്‍ പെട്ടതായതിനാല്‍ എന്റെ രക്തത്തിന് അങ്ങിനെ അത്യാവശ്യമൊന്നും വരാറില്ല. പക്ഷെ ആ സമയത്ത് ആശുപത്രി അധികൃധര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനും സുഹൃത്തുക്കളും രക്തവും നല്‍കി.

നല്ല ബഹളമായിരുന്നു അവിടെ എല്ലാം കൂടി. നാട്ടുകാരും പോലീസും പത്രക്കാരും. അതിനിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ബന്ധുക്കളുടെ നിലവിളികളാണ് സഹിക്കാന്‍ കഴിയാത്തത്. ഉറ്റവരെ തേടിയുള്ള പരക്കം പാച്ചിലുകള്‍. വേദനയുടെ മുഖം ഇത്ര പരുഷമായി കാണപ്പെടുക ചിലപ്പോള്‍ ഇവിടെയൊക്കെയാകും. ഒരു ചെറിയകാര്യം ചെയ്യുമ്പോഴേക്കും ഉറക്കെ വിളിച്ചു പറയുന്ന ഞാനൊക്കെ , അവിടെ മറ്റുള്ളവര്‍ ചെയ്യുന്ന സഹായം കണ്ടു നാണിച്ചു നിന്നുപോയി. കയ്യും മെയ്യും മറന്നാണ് ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുന്നത്.

എല്ലാം ഒട്ടൊന്നു ശാന്തമായിട്ടാണ് പിന്നെ ഞങ്ങള്‍ അവിടുന്ന് പോരാന്‍ തുടങ്ങിയത്. അതിനിടയില്‍ ഒന്നുകൂടി സുഹൃത്തിനെ പോയികണ്ട്, അവനു വേണ്ടതൊക്കെ ഒന്നുകൂടി അന്വേഷിച്ച് ഞങ്ങള്‍ തിരിച്ചു പോരാന്‍ തീരുമാച്ചു. അവിടുന്ന് ഇറങ്ങി പുറത്തുകൂടി വരവെ, ഒരു വയസ്സായ അപ്പൂപ്പന്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യും പിടിച്ചു തപ്പിത്തടഞ്ഞു നടക്കുന്നത് കണ്ടു. നോക്കിയപ്പോള്‍, പാവം പെണ്‍കുട്ടിക്ക് കണ്ണ്കാണുകയുമില്ല . ചെറിയ കുട്ടി എന്ന് പറഞ്ഞാല്‍ ഒരു എട്ടു വയസ്സ് കാണും അവള്‍ക്കു. കീറിയ പഴയ വസ്ത്രങ്ങളണിഞ്ഞ അവളെ കണ്ടാലെ അറിയാം അവളുടെ ദാരിദ്ര്യം.

പക്ഷെ ആ അപ്പൂപ്പനാകട്ടെ പഴയതെങ്കിലും നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു. മാന്യമായ പെരുമാറ്റം. ഒരു പ്രത്യേക തേജസ്സു അദ്ധേഹത്തിന്റെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നു. വഴിയറിയാതെ ഉഴലുന്ന അദ്ധേഹത്തിന്റെ അടുത്ത് ഞങ്ങള്‍ ചെന്ന് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു, തെരുവില്‍ വളരുന്ന ആ പെണ്‍കുട്ടിക്ക് അദ്ധേഹത്തിന്റെ കണ്ണുകളിലൊന്നു ദാനം ചെയ്യാന്‍ എത്തിയതാണ് അദ്ദേഹം. അതിനായി, അദ്ധേഹത്തിന്റെ പെന്‍ഷനില്‍ നിന്നുള്ള തുകയും കരുതിയിട്ടുണ്ട്. പക്ഷെ അദ്ദേഹതിനറിയില്ല ഏത് സ്ഥലത്താണ് അതിനായി പോകേണ്ടതെന്നും എന്താണ് അതിനായി ചെയ്യേണ്ടതെന്നും. ഒരു നിമിഷം അത്ബുധതോടെ നിന്ന ഞങ്ങള്‍ ഈലോകത്തില്‍, അദ്ധേഹത്തിന്റെ ആ വലിയ മനസ്സിനെ സാഷ്ട്ടാംഗം പ്രണമിച്ചു ...!!!

ഒരു പരീക്ഷ ....!!!

ഒരു പരീക്ഷ ....!!!

വിദ്യാഭ്യാസ യോഗ്യത തികയില്ലെങ്കിലും പ്രവര്‍ത്തി പരിചയം വെച്ചാണ് ഞാന്‍
ആ അവസരത്തിന് അപേക്ഷ അയച്ചത്. നല്ലൊരു സ്വകാര്യ സ്ഥാപനം. നല്ല പൊസിഷന്‍.
നല്ല ശമ്പളം. അഭിമുഖത്തിന് മുന്‍പ് ഒരു എഴുത്ത് പരീക്ഷയുണ്ട്. അതിനു
പോലും എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷെ എനിക്ക്
എഴുതുകിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിച്ചു. അങ്ങിനെ എഴുത്ത് പരീക്ഷ
കഴിഞ്ഞു. ആഗ്രഹമുണ്ടെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നിട്ടും അവരെന്നെ അഭിമുഖത്തിനും ക്ഷണിച്ചു. അവരുടെ വേറെയും അവസരങ്ങല്‍ക്കായുള്ള അഭിമുഖങ്ങള്‍ അപ്പോള്‍ തന്നെയാണ് നടക്കുന്നതെന്നും, അതുകൊണ്ട് ഓഫീസിലെത്തി അന്വേഷിച്ചാല്‍ സ്ഥലം പറഞ്ഞു തരുമെന്നും അവര്‍ എന്നെ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി, നല്ല തയ്യാറെടുപ്പോടെയാണ് ഞാന്‍ അന്ന് പുറപ്പെട്ടത്‌. കുറച്ചധികം ദൂരമുള്ളതിനാല്‍ നേരത്തെ ഇറങ്ങി. കഴിയുന്നതും രണ്ടുമണിക്കൂര്‍ എങ്കിലും മുന്‍പേ എത്തണം എന്നാണു കരുതിയത്‌. മോഹങ്ങളല്ലല്ലോ ജീവിതം. പകുതി വഴിയില്‍ എത്തിയപ്പോള്‍ അപ്രഖ്യാപിത ബസ്‌ സമരം. റോഡ്‌ പോലും ഉപരോധിചിരിക്കുന്നു. മുന്നോട്ടു പോകാന്‍ ഒരു വഴിയുമില്ല. കാത്തു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍, ഇറങ്ങി മുന്നോട്ട് ഓടി. സമരം വ്യാപിക്കും മുന്‍പ് മുന്നിലെ സ്ഥലത്തെത്തിയാല്‍ അവിടുന്ന് വണ്ടി കിട്ടാന്‍ സാധ്യതയുണ്ടല്ലോ.

വിചാരിച്ചപോലെ, കുറച്ചധികം ദൂരം ഓടേണ്ടി വന്നെങ്കിലും ഒരു വണ്ടി കിട്ടി. ഏറെ വൈകി അവിടെ എത്തി. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ മൂന്നു സ്ഥലങ്ങളില്‍ അഭിമുഖങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ രണ്ടിടത്ത് എന്റെ പെരുകാരും ഉണ്ട്. എവിടെയെന്നു നിശ്ചയമില്ലെങ്കിലും ഏകദേശം ഒരു ഊഹത്തില്‍ അവിടെ എത്തി. അന്വേഷിച്ചപ്പോള്‍ എന്റെ പേര്‍ ആദ്യമേ വിളിച്ചു കഴിഞ്ഞിരുന്നു. ഇനി അവസാനം വരെ കാത്തിരിക്കണം. ഓട്ടത്തിന്റെ തീവ്രതയില്‍ കാലത്ത് കഴിച്ചതെല്ലാം ദഹിചിരുന്നു. നല്ല വിശപ്പും ദാഹവും. എന്തെങ്കിലും കഴിക്കാം എന്ന് വെച്ചപ്പോള്‍, തൊട്ടടുത്തുള്ള ഹോട്ടല്‍ അന്ന് അവധിദിനമായതിനാല്‍ മുടക്കമാണ് . മറ്റൊന്ന് കുറച്ചു ദൂരെയും. അങ്ങോട്ട്‌ പോകാനുള്ള സമയമില്ലാത്തതിനാല്‍, ഓഫീസില്‍ നിന്ന് കിട്ടിയ ഒരു ചായയും കുടിച്ച്‌ കാത്തിരുന്നു.

ഒടുവില്‍ എല്ലാവരും പോയി, എന്റെ ഊഴമായി . നന്നായി പ്രാര്‍ത്ഥിച്ച് ആത്മ വിശ്വാസത്തോടെ അകത്തുകയറി. പക്ഷെ അത് മറ്റൊരു വിഭാഗത്തിനുള്ള അഭിമുഖ സ്ഥലമായിരുന്നു. .....!!!

Tuesday, October 27, 2009

കുടുംബ യാത്ര ....!!!

കുടുംബ യാത്ര ....!!!

മൂന്നു ദിവസത്തെ ലീവിനാണ് ഞാന്‍ അപ്രാവശ്യം നാട്ടില്‍ പോയത്. അതുകൊണ്ട് തന്നെ തിരിച്ചുവരുമ്പോഴും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ബാക്കി കിടപ്പുണ്ടായിരുന്നു. അങ്ങിനെ ഓടിപ്പിടച്ച്‌ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ നന്നേ വൈകിയിരുന്നു. അവിടുത്തെ തിരക്കില്‍ കാര്യങ്ങളൊക്കെ ചെയ്യാന്‍ നന്നേ പണിപ്പെട്ടു. ബാഗ്‌ തൂക്കി നോക്കിയി ട്ടില്ലാതിരുന്നതിനാല്‍ നല്ലൊരു തുക ലഗ്ഗേജ് ചാര്‍ജ്ജും കൊടുക്കേണ്ടി വന്നു. ഭാര്യ വീട്ടില്‍ നിന്നും എന്റെ വീട്ടില്‍ നിന്നും ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണ സാധനങ്ങള്‍ തന്നെയാണ് എല്ലാം. അതൊക്കെ ഇവിടെ വാങ്ങിയാല്‍ ഇതിന്റെ പകുതി പൈസയെ ആവുകയുള്ളൂ എങ്കിലും വീട്ടുകാരുടെ സ്നേഹം കൂടിയാകുമ്പോള്‍ അതിന്റെ രുചി കൂടുമല്ലോ.

എല്ലാം കഴിഞ്ഞു ഒടുവില്‍ ഒരു ചായകുടിക്കാന്‍ എത്തിയപ്പോഴാണ് വളരെ നാലിന് ശേഷം ഒരു സുഹൃത്തിനെ അവിടെ കണ്ടത്. അവനോടു നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ സംസാരിച്ചു ചായ പിന്നെയും കുടിച്ചു, അവിടുന്ന് മെല്ലെ വാഷ്‌ റൂമില്‍ പോയി തിരിച്ചെത്തി നല്ലൊരു ഒഴിഞ്ഞ സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു. ചെയ്യാന്‍ വിട്ടുപോയ കാര്യങ്ങള്‍ സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ചു ഓര്‍മ്മിപ്പിക്കാനും തുടങ്ങി.

അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം കണ്ടത്. സാധാരണയില്‍ അവിടെയൊന്നും അങ്ങിനെ ഉണ്ടാകാത്തതിനാല്‍ ഞാന്‍ കാര്യമറിയാന്‍ അങ്ങോട്ട്‌ ചെന്നു. അവിടെ രണ്ടു പെണ്‍കുട്ടികള്‍ ഇരുന്നു കരയുന്നു. തൊട്ടടുത്ത കസേരയില്‍ ചാരിക്കിടക്കുന്ന അച്ചനെ കുലുക്കി വിളിച്ചുകൊണ്ടാണ്‌ അവര്‍ കരയുന്നത്. അവര്‍ക്കടുത്, വേദനയോടെ, എന്തുചെയ്യണമെന്നറിയാതെ അവരുടെ അമ്മയും ഇരുന്നു കരയുന്നു. ആളുകള്‍ അടക്കം പറയുകയും, ചിലര്‍ പരിഹസിച്ചു ചിരിക്കുകയും, ചിലര്‍ ആത്മരോഷം കൊള്ളുകയും ഇനി മറ്റു ചിലര്‍ പോലിസിനെ വിളിക്കാന്‍ പറയുകയും ചെയ്യുന്ന തല്ലാതെ ആരും ഒന്നിനും മുതിരുന്നില്ല.

നോക്കിയപ്പോള്‍ അത് എനിക്ക് അറിയാവുന്ന കുടുംബം. ഞാന്‍ മെല്ലെ അവര്‍ക്കടുത്തു ചെന്നു കാര്യം തിരക്കി. കുട്ടികള്‍ എന്നെ കണ്ടതും കരച്ചില്‍ ഉച്ചത്തിലാക്കി. അവരുടെ വേദന, അവരുടെ വിഷമം എനിക്ക് മനസ്സിലാക്കാമായിരുന്നു. ആ കുട്ടികളുടെ അമ്മയുടെ കാര്യമായിരുന്നു എന്നെ വല്ലാതെ നൊമ്പരപ്പെടുതിയത്. വളരെ മാന്ന്യയായ ആ സ്ത്രീ അത്രയും പേരുടെ മുന്നില്‍ വസ്ത്രമുരിയപ്പെട്ടപോലെ. നാട്ടില്‍ അവധിക്കുവന്നു തിരിച്ചു പോവുകയായിരുന്നു അവര്‍. നന്നേ ക്ഷീണിച്ചിരിക്കുന്ന ആ സ്ത്രീയും കുട്ടികളും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ അവര്‍ പറയാതെ തന്നെ കാര്യങ്ങളുടെ കിടപ്പ് എനിക്കും മനസ്സിലായി. കസേരയില്‍ ചാരിക്കിടക്കുന്ന്ന ആ കുടുംബനാഥന്‍ നന്നായി മദ്യപിച്ചു ബോധം നഷ്ട്ടപ്പെട്ടിരിക്കുന്നതാണ് .....!!!!


ഒരു രാത്രി യാത്ര....!!!

ഒരു രാത്രി യാത്ര....!!!

രാത്രി വല്ലാതെ ഇരുട്ടിയിട്ടും, ഞങ്ങള്‍ക്ക് അന്ന് തന്നെ മടങ്ങേണ്ട അത്യാവശ്യ മുണ്ടായിരുന്നതുകൊണ്ടാണ് ആ പെരും മഴയത്ത് തന്നെ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചത്. മഴ എന്നാല്‍ പെരുമഴ തന്നെയായിരുന്നു അപ്പോള്‍. ഞാനും ഭാര്യയും കുട്ടികളും എന്റെ ഒരു സുഹൃത്തുമാണ് ഉണ്ടായിരുന്നത്. എന്റെ വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് വീട്ടില്‍ മറ്റൊരു ബണ്ട് അപകടത്തില്‍ പെട്ട് എന്ന്. അങ്ങിനെയാണ് അപ്പോള്‍ തന്നെ തിരിച്ചു വരേണ്ടി വന്നത്. അവന്‍ വണ്ടിയോടിക്കാം എന്ന് പറഞ്ഞതാണ് എനിക്കുണ്ടായിരുന്ന ഏക ധൈര്യം. മോശമായതും അറിയാത്തതുമായ വഴിയും, രാത്രിയിലെ യാത്രയും പോരാത്തതിന് പെരുമഴയും.

എങ്കിലും ഞങ്ങള്‍ യാത്രതുടങ്ങി. വളരെ സാവധാനം നല്ല ശ്രദ്ധയോടെ. കുറച്ചുദൂരം ചെന്നതും മഴ വീണ്ടും ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ പിന്നെയും വേഗത കുറച്ചു. വഴി പിന്നെ പിന്നെ ഇല്ലാതാകുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. സുഹൃത്തുക്കളെയും വീട്ടുകാരെയും ഞങ്ങള്‍ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നതിനാല്‍, ഇടയ്ക്കിടെ അവര്‍ വിളിച്ചു ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു, ശ്രദ്ധിക്കണമെന്ന്.

കുറച്ചു ദൂരം ചെന്നപ്പോള്‍, വഴിയില്‍ കണ്ട നല്ലൊരു തട്ടുകടയില്‍ നിന്ന് എല്ലാവരും വയറു നിറച്ചു ഭക്ഷണം കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു, പിന്നെയും യാത്ര തുടങ്ങിയതും ഭാര്യയും മക്കളും ഉറക്കത്തിലേക്കു നീങ്ങി. കയ്യില്‍ കരുതിയിട്ടുള്ള ഫ്ലാസ്കിലെ ചായയും കുടിച്ചു ഞാനും സുഹൃത്തും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി. ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നതിനാല്‍, യാത്ര വിരസമായിരുന്നില്ല. കുറച്ചു ദൂരം കഴിഞ്ഞതും വഴി തീര്‍ത്തും വിജനമായി. റോഡില്‍ വണ്ടികള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികള്‍ മാത്രം.

അങ്ങിനെ പോകവേ പെട്ടെന്നാണ്‌ ഞങ്ങളുടെ വണ്ടി നിന്നത്. പിന്നെ എന്ത് ചെയ്തിട്ടും അത് മുന്നോട്ടു പോകുന്നില്ല. തീര്‍ത്തും വിജനമായ ആ സ്ഥലത്ത് ഞങ്ങള്‍ ശരിക്കും പേടിച്ചുപോയി. ഭാര്യയേയും മക്കളെയും അറിയിക്കാതെ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി ആ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്ന് വണ്ടി ശരിയാക്കാന്‍ വിഫല ശ്രമം നടത്തി. എനിക്കോ അവനോ വണ്ടി ഓടിക്കാമെന്നല്ലാതെ അതിന്റെ യാതൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ മെല്ലെ അകത്തുകയറി പറ്റാവുന്ന ദൂരത്തിലുള്ള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അവര്‍ക്ക് ഞങ്ങളുടെ അടുത്തെത്താന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണമായിരുന്നിട്ടും, ആ പെരുമാഴ്യത് അതില്‍ രണ്ടുപേര്‍ ഞങ്ങളെ സഹായിക്കാന്‍ വരാന്‍ തുടങ്ങി.

കാത്തിരിക്കെ, പെട്ടെന്നാണ്‌ ഒരു വണ്ടിയുടെ വെളിച്ചം കണ്ടത്. പുറത്തിറങ്ങി കൈ കാണിച്ചെങ്കിലും അവര്‍ നിര്‍ത്താതെ പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും അകത്തു കയറിയിരുന്നു. കുറച്ചുകൂടി ചായ ഗ്ലാസ്സില്‍ ഒഴിക്കവെ പെട്ടെന്നാണ്‌ ഒരു രൂപം കാറിനടുത്തെത്തുന്നതും ഗ്ലാസ്സില്‍ മുട്ടുന്നതും കണ്ടത്. തെല്ലൊരു അതിശയത്തോടെ പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് മാന്യമായി വസ്ത്രം ധരിച്ച ഒരു മദ്ധ്യ വയസ്കനാണ്. നിര്‍ജ്ജീവമായ മുഖമുള്ള അദ്ദേഹം ഒന്നും ചോദിക്കാതെ ഒന്നും പറയാതെ ഞങ്ങളോട് വണ്ടിയുടെ ബോനട്ട് തുറക്കാന്‍ പറഞ്ഞു. എന്നിട്ട് എഞ്ചിനില്‍ എന്തൊക്കെയോ ചെയ്തിട്ട് വണ്ടി സ്ടാര്ട്ട് ചെയ്യാന്‍ പറഞ്ഞതും എന്റെ സുഹൃത്ത്‌ ചാടിക്കയറി വണ്ടി സ്ടാര്റ്റ്‌ ചെയ്തു. അതിശയം. വണ്ടി ശരിയായിരിക്കുന്നു. ഞാനും അവനും നന്ദിയോടെ അയാളെ നോക്കവേ അവിടം ശൂന്ന്യമായിരുന്നു അപ്പോള്‍.....!!!

Monday, October 19, 2009

കരയുന്ന അമ്മ ....!!!

കരയുന്ന അമ്മ ....!!!

ആ കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ്‌ എല്ലാവരെയും പോലെ ഞങ്ങളും അങ്ങോട്ട്‌ നോക്കിയത്. അന്ന് പതിവിനു വിപരീതമായി ആ തീവണ്ടിയില്‍ തീരെ തിരക്കില്ലാതിരുന്നതിനാല്‍ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ അങ്ങോട്ടായി. അവിടെ ഒരു യുവതിയും അവരുടെ ഭര്‍ത്താവും കൂടെ കരയുന്ന ആ കുട്ടിയും മാത്രം. നന്നായി വസ്ത്രം ധരിച്ചു നല്ല നിലയില്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നാവുന്ന ഒരു കൊച്ചു കുടുംബം.

കുട്ടിയുടെ കരച്ചില്‍ കൊണ്ട് മറ്റുള്ളവരെല്ലാം അവിടുന്ന് മാറിയതാണോ എന്ന് സംശയിക്കതിരുന്നവരും ഇല്ലാതില്ല. കുട്ടിക്ക് ഏകദേശം ഒരു വയസ്സ് പ്രായം കാണും. അതിന്റെ അച്ഛന്‍ അതിനെ എടുത്തു നടക്കുകയും പുറത്തു തട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. കുപ്പിയില്‍ കരുതിയിട്ടുള്ള പാല് കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷെ കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല.

ആ സ്ത്രീയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്. അവയുടെ മുഖം കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ എന്ത് ചെയ്യുകയാണ് എന്ന് കാണുന്നില്ല. അത് കൂടി കണ്ടതോടെ എല്ലാവരുടെയും ആശ്ചര്യം അമര്‍ഷമായി മാറാന്‍ തുടങ്ങി. പലരും പിറുപിറുക്കാനും ചിലര്‍ ഉറക്കെ തന്നെ പറയാനും തുടങ്ങി. ഇതെന്തൊരു സ്ത്രീയാണെന്നും ഇവരൊക്കെ എന്തിനാണ് പ്രസവിക്കുന്നതെന്നും പലരും ആത്മരോഷത്തോടെ ചോദിക്കാന്‍ തുടങ്ങി. കുട്ടിയെ അമ്മക്ക് കൊടുക്കാന്‍ ചിലര്‍ ഉറക്കെ ആവശ്യപ്പെടുകയും ചെയ്തു.

ആ അച്ഛനാകട്ടെ ദയനീയമായി എല്ലാവരെയും നോക്കുക മാത്രം ചെയ്ത് പിന്നെയും എങ്ങിനെയെങ്കിലും കുട്ടിയെ ഒന്ന് മയപ്പെടുതാനുള്ള ശ്രമം തുടര്‍ന്നു. ആ സ്ത്രീയാകട്ടെ അങ്ങിനെത്തന്നെ കിടക്കുകയും. അതോടെ എല്ലാവരുടെയും അമര്‍ഷം ദേഷ്യമായി മാറി. അതിലെ ഒരു വയസ്സായ സ്ത്രീ ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലെന്നും ഞാന്‍ ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞു ദേഷ്യത്തോടെ അടുത്ത് ചെന്ന് ആ യുവതിയെ എഴുന്നെല്‍പ്പിചിരുത്തി. എല്ലാവരും ഒരു നിമിഷം നിശ്ചലരായി. വിവശയായിരുന്ന ആ യുവതി കരഞു തളര്‍ന്നു കിടക്കുകയായിരുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബാദിച്ച അവര്‍ക്ക് ആ കുഞ്ഞിനു കൊടുക്കാന്‍ മുല തന്നെ ഉണ്ടായിരുന്നുമില്ല .....!!!!

ഒരു ക്യാമറാ കഥ ....!!!

ഒരു ക്യാമറാ കഥ ....!!!

ആദ്യത്തെ ഷോര്‍ട്ട് ഫിലിം കഴിഞ്ഞ് അതിന്റെ ആലസ്യം മാറാന്‍ കാലം കുറെ കഴിയേണ്ടി വന്നു. അതിന്റെ അനുഭവങ്ങള്‍ അത്രയുണ്ടായിരുന്നു. അങ്ങിനെ രണ്ടാമത്തെ ചിത്രത്തിനായി തയ്യാറെടുപ്പ് തുടങ്ങി. തിരക്കഥയും ലൊക്കെഷനും നടീ നടന്മാരും ഒക്കെ തയ്യാറായി. അച്ഛന്‍ തന്നതും അമ്മയെ ഇസ്ക്കിയതും ഒക്കെയായി അത്യാവശ്യത്തിനുള്ള പണവും ഉണ്ടാക്കി. അത്യാവശ്യം എന്ന് പറഞ്ഞാല്‍ ക്യാമറയുടെ വാടകയും എഡിറ്റിങ്ങിനുള്ള പണവും. അതുമാത്രമാണ് ചെലവ്. ക്യാമറാ മാന്‍ എന്റെ സുഹൃത്താണ്. മറ്റു എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെ. അത് കൊണ്ട് തന്നെ ആര്‍ക്കും പണം കൊടുക്കേണ്ട. ഭക്ഷണം വീട്ടില്‍ നിന്ന്. ലൊക്കെഷനിലെക്കുള്ള യാത്ര അച്ഛന്റെ വണ്ടി എടുത്തിട്ടും.

എല്ലാം കൃത്യ മായി പ്ലാന്‍ ചെയ്തിട്ടാണ് നടത്തുന്നത്. എല്ലാവരും വലിയ ഉത്സാത്തിലും ആവേശത്തിലും. കാര്യങ്ങള്‍ വിചാരിച്ച തിനേക്കാള്‍ ബന്ങിയായി മുന്നോട്ടു പോയി. അതുപക്ഷേ അങ്ങിനെ ആകാന്‍ പാടില്ലല്ലോ. അതല്ലേ രീതി. പറഞ്ഞത് പോലെ മൂന്നാം നാള്‍ ക്യാമറാമാന്‍ പനിയായി കിടപ്പിലായി. പനി എന്ന് പറഞ്ഞാല്‍ പൊള്ളി വിറയ്ക്കുന്ന പനി. എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവനെയും കൊണ്ട് അവന്റെ അമ്മ ആശുപത്രിയില്‍ പോയി. മരുന്നൊക്കെ കഴിച്ചാലും അവന്‍ അന്ന് വരില്ല എന്നുറപ്പ്.

അത് വെച്ച് ഷൂട്ടിംഗ് മുടക്കാന്‍ പറ്റുമോ. ഒടുവില്‍ ക്യാമറയും ഞാന്‍ തന്നെ ഉപയോഗിക്കാം എന്ന് വെച്ചു. തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി. ആര്ടിസ്റ്റുകള്‍ മേക്കപ്പൊക്കെ ഇട്ടു വന്നു. പകല്‍ പുറത്താണ് ഷൂട്ടിംഗ്. അതുകൊണ്ട് ലൈറ്റ് തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ല. ക്യാമറ അവന്‍ ജോലി ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്ന് കൊണ്ട് വന്നതാണ്. അവന്റെ വീട്ടില്‍ തന്നെയാണ് വെച്ചിരിക്കുന്നതും എന്റെ കയ്യില്‍ തന്നു വിടാന്‍ അവനു മടിയൊന്നും ഉണ്ടായില്ല. ഞാന്‍ വലിയ കാര്യമായി തന്നെ, ഞാന്‍ ആരാ മോന്‍, എന്നെക്കൊണ്ട് പറ്റാത്തതായി എന്താ ഉള്ളത് എന്ന മട്ടില്‍ ക്യാമറയും ആയി ലൊക്കെഷനില്‍ വന്നു. ഫീല്‍ഡ്‌ തയ്യാറാക്കി ക്യാമറ ഉറപ്പിച്ചു. സൂപ്പര്‍ VHS ആണ് ഉപയോഗിക്കുന്നത്. അതിനുള്ള പാകമേ അന്ന് ഞങ്ങള്‍ക്കുള്ളൂ. അത് തന്നെ വലിയ സംഭവമാണ് ഞങ്ങള്‍ക്ക് അപ്പോള്‍.

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അങ്ങിനെ ഒരു ക്യാമറ ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അകന്നു നിന്ന് നോക്കുക എന്നല്ലാതെ അതിന്റെ ഒരു ബട്ടനിലും ഞാന്‍ തൊടാറില്ല. പക്ഷെ അപ്പോള്‍ അത് എന്റെ അഭിമാന പ്രശ്നം കൂടി ആയതിനാല്‍ അറിയില്ല എന്ന് ഒരിക്കലും ഞാന്‍ പുറത്തു കാണിച്ചിരുന്നില്ല. ഒരു റിഹെഴ് സല്‍ ഒക്കെ കഴിഞ്ഞു ഷോട്ടിനു തയ്യാറായി. ക്യാമറ ഓണ്‍ ആക്കി. പക്ഷെ പഠിച്ച പണി പതിനെട്ടും നോക്കി വിയര്‍ത്തുകുളിച്ചു നാറി നാശമായിട്ടും വ്യു ഫൈണ്ടറില്‍ ചിത്രം മാത്രം കാണുന്നില്ല. ....!!!

Sunday, October 18, 2009

തിരക്കഥയുമായി ....!!!

തിരക്കഥയുമായി ....!!!

എഴുതിക്കഴിഞ്ഞ ആ തിരക്കഥ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ കടന്നു വന്നത്. പിന്നെ അവനും അത് വായിക്കണം എന്നായി. എന്റെ നല്ലൊരു സുഹൃത്തും പത്രപ്രവര്‍ത്തകനുമായ അവന്‍ അത് അങ്ങിനെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തതോടെ അവനു പിന്നെ നില്‍പ്പും ഇരിപ്പും ഇല്ലാതായി. അത് എങ്ങിനെയും അവന്റെ ബന്ധുവായ പ്രശസ്ത സംവിധായകനെ കാണിച്ചേ അടങ്ങു എന്നായി അവന്‍. തലസ്ഥാന നഗരിയിലാണ് അദ്ദേഹം ഉള്ളത്. അദ്ധേഹത്തിനു ഇതിഷ്ട്ടമാകുമെന്നും, പുതിയ ചിത്രത്തിന്റെ പണിയിലായ അദ്ദേഹം ഇത് തീര്‍ച്ചയായും സ്വീകരിക്കും എന്നും എന്റെ നല്ലൊരു കൂട്ടുകാരനായ അവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എന്നിലും ആശയുദിച്ചു. മോഹമുദിച്ചു. അങ്ങിനെ അങ്ങോട്ട്‌ പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ അവന്‍ പുറത്തു പോയി അദ്ധേഹത്തെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ വരുന്നു എന്ന്.

അങ്ങിനെ അദ്ധേഹത്തിനു ഒഴിവുള്ള ഒരു ദിവസം നോക്കി ഞങ്ങള്‍ അവിടെയെത്തി. അവന്റെ ബന്ധു ആയതിനാല്‍ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. വീട്ടുകാര്‍ക്കൊക്കെ എന്നെ കാര്യമായി തന്നെ പരിചയപ്പെടുത്തിയ അവന്‍ എന്നെയും കൊണ്ട് അദ്ധേഹത്തിന്റെ സ്വകാര്യ മുറിയിലെത്തി. ഒരു വിസ്മയ ലോകത്തിലായിരുന്നു ഞാന്‍ അപ്പോള്‍. മുന്‍പും പല സംവിധയകരോടോപ്പവും ഇടപഴ്കിയിട്ടുണ്ടെങ്കിലും ഇത്രയും സ്വകാര്യമായി ഒരു വലിയ സംവിധായകന്റെ കൂടെ ഞാന്‍ കഴിയുന്നത്‌ അപ്പോള്‍ ആദ്യമായിട്ടായിരുന്നു. അദ്ദേഹം എല്ലാ ആവേശത്തോടെയും തന്നെ എന്റെ തിരക്കഥ വായിച്ചു കേട്ടു.

കുറച്ചു സമയം മിണ്ടാതിരുന്ന അദ്ധേഹത്തെ നെഞ്ഞിടിപ്പോടെയാണ് ഞാന്‍ നോക്കിയിരുന്നിരുന്നത്. ആകാംക്ഷയുടെ മുള്‍മുനയില്‍ എന്നൊക്കെ പറയുന്നത് അനുഭവത്തില്‍ തന്നെ. എന്ത് പറയും അദ്ദേഹം എന്നതിലായിരുന്നു എന്റെ ഉത്കണ്ട മുഴുവന്‍. നല്ലതാകുമോ, ചീതയകുമോ. അത് അദ്ദേഹം സ്വീകരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എങ്കിലും ഒരു നല്ല അഭിപ്രയാം.. അത് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചിരുന്നു.

ഒടുവില്‍, കുറെ നേരത്തെ മൌനത്തിനു ശേഷം അദ്ദേഹം പറഞ്ഞു, കലാപത്തെ കുറിച്ചുള്ള ഈ കഥ കേരളത്തില്‍ സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ല. അത് കൊണ്ട് തന്നെ നമുക്കിത് മലയാളത്തില്‍ എടുക്കാന്‍ വിഷമമാണ്. വേറെ ഏതെങ്കിലും കഥയുണ്ടെങ്കില്‍ അതുമായി വരൂ. നമുക്ക് ഇരിക്കാം. ഒരു നിമിഷം ഞാന്‍ അങ്ങിനെതന്നെയിരുന്നു. നിരാശയും വിഷമവും ഉണ്ടായി എന്നത് സത്യം. കുറച്ചു വിഷമവും. പിന്നെ അധികം അവിടെ നില്‍ക്കാതെ ഞാന്‍ കൂട്ടുകാരനെയും കൂട്ടി പുറത്തിറങ്ങി. അവനോടു പക്ഷെ ഞാന്‍ പറഞ്ഞത്, അദ്ദേഹം നിര്‍മ്മാതാവുമായി സംസാരിച്ച ശേഷം പിന്നീട് അറിയിക്കാം എന്നാണു പറഞ്ഞത് എന്നാണു. അവനു അതത്ര വിശ്വാസമായില്ലെങ്കിലും ഒന്നും പറയാതെ വീട്ടുകാരോട് യാത്രയും പറഞ്ഞ് എന്നോടൊപ്പം പോന്നു.

പുറത്തിറങ്ങിയ ഞങ്ങള്‍, ബസ്‌ സ്റ്റാന്റ് വരെ നടന്നു പോകാം എന്ന് തീരുമാനിച്ചു. വൈകുന്നേരമായിരുന്നു അപ്പോള്‍. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ അങ്ങോട്ട്‌. ആ നല്ല സന്ധ്യയില്‍ കുറച്ചു ദൂരം വല്ലതുമൊക്കെ പറഞ്ഞുകൊണ്ട് നടക്കാം എന്ന് കരുതിയാണ് ഞങ്ങള്‍ അങ്ങിനെ തീരുമാനിച്ചത്. ഗേറ്റ് കടന്നതും പുറത്തൊക്കെ വലിയ ബഹളവും പോലീസ് വാഹനങ്ങളുടെ ഇരമ്പി പാച്ചിലും. മറ്റു വാഹനങ്ങളോ ആളുകളോ എങ്ങുമില്ല. എന്താണെന്നറിയാന്‍ ചുറ്റും തിരയവേ, എല്ലാവരും വീട്ടില്‍ പൊയ്ക്കോ, എങ്ങും കലാപമാണ്‌ പുറത്തിറങ്ങരുത് ആരും എന്ന് അലറി വിളിച്ചുകൊണ്ട് പരിക്കേറ്റ മുറിവില്‍ നിന്നൊലിക്കുന്ന ചോരയുമായി ഒരാള്‍ ഓടിപോകുന്നു. .......!!!

Saturday, October 17, 2009

അമ്മ...!!!

അമ്മ...!!!

ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരാളായിരുന്നു എന്‍റെ ആ സുഹൃത്ത്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതം. സ്നേഹത്തോടെയുള്ള പെരുമാറ്റം. ഏറ്റവും മാന്യമായ പെരുമാറ്റം. ഏതൊരാളെയും എങ്ങിനെയും നേരിടാനുള്ള ചങ്കൂറ്റം. എനിക്ക് മാതൃകയായിരുന്ന ഒരു നല്ല മനുഷ്യന്‍. അവന്‍ അങ്ങിനെയാകുന്നത് അവന്‍റെ അമ്മ കാരണമാണെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയെ കാണണമെന്ന് അതിയായ ആഗ്രഹമായി. അങ്ങിനെ അവന്റെ വീട്ടില്‍ പോയി ഒരിക്കല്‍. അമ്മ ...! അങ്ങിനെയൊരു വാക്ക് തന്നെ ദൈവീകമാണ് . വാക്കില്‍ നോക്കില്‍, ജീവിതത്തില്‍ എല്ലാം ആ ഒരു പ്രതീതി. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും അമ്മ എന്ന് പറയാവുന്ന അപൂര്‍വ്വം ഒരാളായിരുന്നു അവര്‍.

പരിചയപ്പെട്ട ആ നിമിഷം മുതല്‍ തന്നെ എന്‍റെ അമ്മയായി അവരും മനസ്സില്‍ കുടിയേറി. ഒരു ദേവിയുടെ / ദൈവത്തിന്റെ ചാരുതയോടെ, വീട്ടിലെ ഓരോരുത്തരുടെയും കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി അവര്‍ ചെയ്തിരുന്നു. സ്നേഹത്തോടെയും ആദരവോടെയും ആയിരുന്നു അവര്‍ ഓരോരുത്തരോടും പെരുമാറിയിരുന്നത്. മക്കളെ എന്നപോലെ അവര്‍ എന്നോടും പെരുമാറി. സ്നേഹം, ലാളന, എല്ലാം എല്ലാം ആവോളം വാരിക്കോരി. എന്നാല്‍ ഒപ്പം ഉപദേശവും ശാസനയും ഒട്ടും കുറക്കാതെയും.

പിന്നെ ഞാനും അവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായി. ആ അമ്മയുമായുള്ള സഹവാസം എന്‍റെ ജീവിതത്തിലെ പല തെറ്റുകളെയും എനിക്ക് കാണിച്ചു തന്നു. ഞാന്‍ വളരാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ആത്മ ബന്ധം തന്നെ വളരാന്‍ തുടങ്ങി. അവിടെ ആ അമ്മയും അച്ഛനും രണ്ടു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ സുഹൃത്തും അവന്‍റെ പെങ്ങളും. പെങ്ങള്‍ ചെറിയ കുട്ടിയാണ്. അച്ഛന്‍ തളര്‍വാതം പിടിപെട്ടു കിടപ്പിലായിട്ട് വര്‍ഷങ്ങളായി. അവരാണ് ആ അച്ഛനെ നോക്കുന്നത്. ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും പര സഹായം ആവശ്യമായ അദ്ദേഹം പലപ്പോഴും മലമൂത്ര വിസര്‍ജ്ജനങ്ങള്‍ നടത്തുന്നത് പോലും കിടക്കയിലായിരുന്നു. ആ അമ്മ അതെല്ലാം ഒരു വിഷമവും കൂടാതെ വൃത്തിയാക്കുന്നു. ഏറ്റവും നന്നായി ആ അച്ഛനെ നോക്കുന്നു. ഒരിക്കല്‍ പോലും ഞാന്‍ ആ അമ്മയെ സ്നേഹത്തോടെയും സന്തോഷത്തോടെയും അല്ലാതെ കണ്ടിട്ടേ ഇല്ല. അവര്‍ മെല്ലെ മെല്ലെ എന്നില്‍ ഒരു അത്ഭുത മാവുകയായിരുന്നു.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അച്ഛന്‍ തീരെ വയ്യാതായി ആശുപത്രിയിലായപ്പോള്‍ അമ്മ അവിടെ നില്‍ക്കാന്‍ തുടങ്ങി. പക്ഷെ മൂന്നു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അത് നന്നായെന്നായിരുന്നു എനിക്ക് തോന്നിയത്. കാരണം അദ്ദേഹം അത്രയും അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ തീര്‍ത്തും അത്ബുതപ്പെടുതുന്നതായിരുന്നു ആ അമ്മയുടെ പെരുമാറ്റം പിന്നീട്. അവര്‍ ഒരു ബ്രാന്തിയെ പോലെയായി പിന്നെ. ഞാന്‍ പേടിച്ചു നിക്കേയാണ് എന്‍റെ സുഹൃത്ത്‌ എന്നോട് പറയുന്നത്. അവര്‍ അവന്‍റെ അമ്മയല്ലായിരുന്നു. അച്ഛന്റെ പഴയ കാമുകിയായിരുന്നു അവര്‍. അച്ഛന്‍ വീട്ടുകാരുടെ നിര്‍ബന്ധതാല്‍ വേറെ വിവാഹം കഴിച്ചപ്പോള്‍ പിന്നെ ഇവര്‍ വിവാഹം പോലും കഴികാതെ ഇരുന്നു. എന്ത് കൊണ്ടോ അവന്‍റെ അമ്മ ഒരപകടത്തില്‍ മരിച്ചു. ആ അപകടത്തില്‍ തന്നെയാണ് അച്ഛന്‍ ഇങ്ങിനെ ആയതും. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന ഇവര്‍ രണ്ടുപേരെയും നോക്കാന്‍ വന്നതാണ് ഈ അമ്മ. ഇത്രയും കേട്ടതോടെ ഞാന്‍ ആ അമ്മക്ക് മുന്നില്‍ തൊഴുത്‌ നിന്നു ....!!!!


ബിരിയാണി ....!!!

ബിരിയാണി ....!!!

സുഹൃത്തുക്കളുമായി, ബാച്ചലേഴ്സ് റൂമില്‍ താമസിക്കുന്ന സമയം. അവര്‍ക്കെല്ലാവര്‍ക്കും വിഷമിപ്പിക്കുന്ന ഒരു ശല്യമായിരുന്നു എന്റെ സസ്യാഹാര ശീലം. അവിടെ എല്ലാവരും മാംസാഹാരികള്‍ . ഞാനൊരാള്‍ മാത്രം സസ്യാഹാരിയും. എനിക്കാണെങ്കില്‍ ഒന്നും ഉണ്ടാകാനും അറിയില്ല. റൂമില്‍ ഒഴിവുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു പതിവ്. ഒഴിവുള്ളവര്‍ ക്ലീന്‍ ചെയ്യുക. അങ്ങിനെ ഒരാള്‍ക്ക്‌ ഇന്ന ജോലി എന്നില്ലായിരുന്നു. ആദ്യമായി പരിചയ പെട്ടവരായിരുന്നു റൂമിലെ എല്ലാവരും. എന്നിട്ടും ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു അവര്‍ എന്നോട് പെരുമാറിയിരുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക, റൂമിലെ സാധനങ്ങളൊക്കെ ഒതുക്കി വെക്കുക, തുടങ്ങിയവയൊക്കെ ആയിരുന്നു എന്റെ ജോലികള്‍. ഞാന്‍ ജോലിക്ക് പോകുമ്പോഴും ജോലി കഴിഞ്ഞു വന്നാലും, എനിക്കുള്ള ചായ വരെ അവര്‍ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അത്രയും സ്നേഹമായിരുന്നു അവര്‍ക്കെന്നോട്.

അങ്ങിനെ ഞാന്‍ അവിടെ ചെന്ന ശേഷമുള്ള ആദ്യത്തെ പൊതു അവധിക്കു റൂമില്‍ ബിരിയാണി വെക്കാം എന്ന് തീരുമാനിച്ചു. എനിക്ക് അവര്‍ പ്രതെയ്ക ഭക്ഷണവും തയ്യാറാക്കാം എന്ന് പറഞ്ഞു. ഇറച്ചി ഇടും മുന്‍പ് ചോറും മസാലയും എടുത്തു വെച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. അങ്ങിനെ എല്ലാവരും കൂടി ഉഷാറായി പണിയെടുത്തു, വിഭവ സമൃദ്ധ മായ സദ്യതന്നെ തയ്യാറായിതുടങ്ങി. കറികളൊക്കെ ആദ്യം ശരിയാക്കി. എനിക്കുള്ള ഭക്ഷണം ശരിയാക്കി. ഒടുവില്‍ ബിരിയാണിയും തയ്യാറാക്കി. ധം ബിരിയാണിയാണ് ഉണ്ടാക്കുന്നത്‌. അതില്‍ നിപുണനായ ഒരു ഇക്കയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടക്കുന്നു. അങ്ങിനെ ബിരിയാണി തയ്യാറായി ധം ഇട്ടു വെച്ചിരിക്കുന്നു.

അപ്പോഴാണ് പുറത്തു ഒരു ബഹളം കേട്ടത്. അടുത്തുള്ള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കുട്ടി താഴേക്ക് വീണിരിക്കുന്നു. റൂമില്‍ വളരെ ചെറിയ രണ്ടു കുട്ടികളെ മാത്രം അടച്ചിട്ട് അവരുടെ അച്ഛനും അമ്മയും ജോലിക്ക് പോയതാണ്. അതില്‍ ചെറിയ കുട്ടിക്ക് രണ്ടു വയസ്സും, വലിയ കുട്ടിക്ക് നാലുവയസ്സും പ്രായം. നാലുവയസ്സുള്ള കുട്ടി, രണ്ടു വയസ്സുള്ള കുട്ടിയുടെ കളിക്കുന്നതിനിടയില്‍ പുറത്തു പോയ പാവ എടുക്കാനായി തുനിയവെയാണ് താഴെ വീണത്‌. കയ്യില്‍ മുറുകെ പിടിച്ച പാവയുമായി അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തിരുന്നു ആ പാവം.

കണ്ടു നില്‍കാന്‍ വയ്യാതെ ഞാന്‍ റൂമിലേക്കോടി. ഞങ്ങള്‍ എല്ലാവരും ആ വേദനയില്‍ എല്ലാം മറന്നു. കുറച്ചു കഴിഞ്ഞു അടുക്കളയില്‍ നിന്നും കരിഞ്ഞ മണം കേട്ട് ചെല്ലുമ്പോള്‍ ബിരിയാണി കരിഞ്ഞുണങ്ങിയിരുന്നു ....!!!

Thursday, October 15, 2009

ലോട്ടറി ....!!!

ലോട്ടറി ....!!!

പ്രിയപ്പെട്ട കൂട്ടുകാരനെ സഹായിച്ചു കടക്കെണിയില്‍ പെട്ട് നാട്ടിലും വീട്ടിലും നട്ടം തിരിയുന്ന സമയം. പരിഹാസവും പുച്ഛവും ആവോളം കിട്ടുന്നുണ്ടായിരുന്നത് കൊണ്ട് വിശപ്പും ദാഹവും പോലുമില്ലാതെ അലയുകയായിരുന്നു. എങ്ങിനെയും കടങ്ങള്‍ വീട്ടാനുള്ള നെട്ടോട്ടം. ഓടിയോടി തളരുപോള്‍ വീണ്ടും ഓടേണ്ടിവരുന്ന അവസ്ഥ. അങ്ങോട്ട്‌ ലക്ഷങ്ങള്‍ വാങ്ങി കൊല്ലങ്ങള്‍ കഴിഞ്ഞു തിരിച്ചു തന്നിരുന്നവര്‍ പോലും കിട്ടാനുള്ള ആയിരങ്ങല്‍ക്കായി വീട്ടില്‍ പലപ്രാവശ്യം വരുന്നു. വേണ്ടപ്പെട്ടവര്‍ പോലും തിരിഞ്ഞു നോക്കാതിരിക്കുന്നു.. അങ്ങിനെ അങ്ങിനെ ഒരു മഹാ ദുരിത പര്‍വ്വം.

സുഹൃത്തിനെ സഹായിച്ചു കുടിങ്ങിയ കഥ ഇവിടെ വായിക്കാം. "സുഹൃത്ത്‌ ...!!!"

അങ്ങിനെയിരിക്കെ എങ്ങിനെയും കിട്ടാനുള്ളതൊക്കെ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ നാട്ടിലെത്തി. നാട്ടിലെത്തി അവന്റെ വീട്ടില്‍ തന്നെയാണ് ആദ്യം പോയത്. അവിടുത്തെ അവസ്ഥ അതിലും ദയനീയം. പിന്നെയും ഞാന്‍ തന്നെയാണ് കേമന്‍ എന്ന് തോന്നിപോയത് അന്നാദ്യമായാണ് എനിക്ക്. കയ്യിലുണ്ടായിരുന്ന പൈസ മുഴുവന്‍ അവിടെ കൊടുത്ത് പോരേണ്ടി വന്നു അവിടുത്തെ അവസ്ഥ കണ്ടപ്പോള്‍. ഇനി എന്ത് ചെയ്യും എന്ന ഗഹനമായ ആലോചനയില്‍ നടക്കുകയായിരുന്നു പിന്നെ.

അങ്ങിനെ ഒരു ധനകാര്യ സ്ഥാപനം നടത്തിയിരുന്ന എന്റെ ഒരു സുഹൃത്തിനെ കാണാനെത്തി. അവന്‍ വഴി എന്തെങ്കിലും ലോണ്‍ ശരിയാക്കാം എന്നായിരുന്നു ചിന്ത. അങ്ങിനെ അവിടെയെത്തി, അവനുമായി സംസാരിക്കുമ്പോഴാണ് വളരെ വയ്യാത്ത ഒരാള്‍ ലോട്ടറിയുമായി വന്നത്. സാധാരണ ഒരിക്കലും ലോട്ടറി എടുക്കാത്ത ഞാന്‍ അയാളുടെ ദൈന്യത കണ്ട് അയാള്‍ നീട്ടിയ രണ്ടെണ്ണം വാങ്ങി കീശയിലിട്ടു. കൂട്ടുകാരനോട് ലോണിന്റെ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ പോരുകയും ചെയ്തു.

പൈസക്കായുള്ള നെട്ടോട്ടം തുടരുന്നതിനിടയില്‍ ഞാന്‍ എന്നെ തന്നെ പലപ്പോഴും മറന്നുപോകുന്ന അവസ്ഥയായിരുന്നു. അപ്പോഴാണ് അവന്‍ എന്നെ വിളിക്കുന്നത്‌. ഉടനെ അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി ലോണ്‍ ശരിയായിട്ടുണ്ടാകും എന്ന്. അങ്ങിനെ ഞാന്‍ അവിടെ ഓടിയെത്തിയപ്പോള്‍ അന്ന് എനിക്ക് ലോട്ടറി തന്ന ആ വയ്യാത്ത ആളും വേറെ രണ്ടു പേരും എന്നെ കാത്തിരിക്കുന്നു. അന്ന് എനിക്ക് തന്ന ലോട്ടറിക്കാണത്രേ ഒന്നാം സമ്മാനമായ പത്തു ലക്ഷം അടിച്ചിരിക്കുന്നത്‌. ഞാന്‍ ഞെട്ടണോ വീഴാണോ എന്ന് ഒരു നിമിഷം അന്തിച്ചു. കിലുക്കം സിനിമയില്‍ ഇന്നസെന്റിന്റെ അവസ്ഥ.

ലോട്ടറി കയ്യില്‍ ഉണ്ടായിരുന്നില്ലാതതിനാല്‍ അതെടുക്കാന്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും കൂടി എന്റെ വീട്ടിലെത്തി. അത് പക്ഷെ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഞാനോര്‍ക്കുന്നത്, അന്ന് വരുന്നവഴിതന്നെ അത് നഷ്ട്ടപെട്ടിരുന്നു എന്ന്.....!!!

Tuesday, October 13, 2009

ഒരു ഡല്‍ഹി യാത്ര....!!!

ഒരു ഡല്‍ഹി യാത്ര....!!!

ഡല്‍ഹി എപ്പോഴും മോഹിപ്പിക്കുന്ന ഒരു നഗരമായിരുന്നു എനിക്ക്. സിനിമാ നഗരമായ മദിരാശി ( ചെന്നൈ ) യേക്കാള്‍ ഒരിക്കലും ഇല്ലെങ്കിലും പോകാന്‍ ഇഷ്ട്ടമുള്ള നഗരം. മുന്‍പൊരിക്കല്‍ ഒരു വിനോദ യാത്രയായി പോയതോടെയാണ് അവിടം ഇഷ്ട്ടമായത്. പിന്നെയൊരിക്കല്‍, ഒരു ബന്ദുവിനൊപ്പം പോയി പെട്ടെന്ന് തിരിച്ചു വരേണ്ടിയും വന്നു. അതുകൊണ്ടാണ് അപ്രാവശ്യം , എന്റെ സുഹൃത്തിന്റെ കൂടെ പോകേണ്ടി വന്നപ്പോള്‍ ഞാന്‍ എല്ലാ തയ്യാറെടുപ്പോടെയും തന്നെ പോകാമെന്ന് വെച്ചത്. ഒരാഴ്ച അവിടെ നില്‍ക്കാനും സുഹൃത്തുക്കളെയൊക്കെ കാണാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പരിപാടിയിട്ടു.

സുഹൃത്തിന്റെ സിവില്‍ സര്‍വ്വിസ് പരീക്ഷയുടെ കാര്യങ്ങള്‍ക്കായാണ് ഞങ്ങള്‍ ഔദ്യോഗികമായി പോകുന്നതെന്കിലും ഒരുക്കങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ആവശ്യത്തിനു വസ്ത്രങ്ങള്‍, പണം, എല്ലാം കരുതി, സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞു, അവിടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്തുക്കളെയൊക്കെ എഴുത്തെഴുതിയും ഫോണ്‍ ചെയ്തും ഞങ്ങളുടെ വരവറിയിച്ചും നേരത്തെ തന്നെ തീവണ്ടിയില്‍ സീറ്റൊക്കെ ബുക്ക്‌ചെയ്ത് ഞങ്ങള്‍ യാത്രയായി.

കൂട്ടത്തില്‍ അല്പം മൂത്തത് ഞാനായത് കൊണ്ടും മുന്‍പ് പല പ്രാവശ്യം ഞാന്‍ അവിടെ പോയിരുന്നത് കൊണ്ടും എല്ലാം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. അല്ലെങ്കിലും അവന്റെ അമ്മ എപ്പോഴും അവനോടു എന്നെ കണ്ടു പഠിക്കാനാണ് പറയാറുള്ളത്. പക്ഷെ എന്നെ കണ്ടു പഠിച്ചാല്‍ അവന്റെ വഴി പെരുവഴിയാകുമെന്നു അവനും എനിക്കും നന്നായി അറിയാമായിരുന്നത് കൊണ്ട് അവന്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. എങ്കിലും അവനെന്നെ കുറച്ചൊക്കെ ബഹുമാനവും ആയിരുന്നു. അങ്ങിനെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട്‌ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.

അവിടെയെത്തിയാല്‍ പോകേണ്ട സ്ഥലങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തു. എന്തൊക്കെ ചെയ്യണം, ആരെയെല്ലാം എപ്പോഴൊക്കെ കാണണം, തുടങ്ങി എല്ലാം ഞങ്ങള്‍ തീരുമാനിച്ചു. താജിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി ഇരിക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. അവിടുത്തെ രാജവീധികള്‍ ഞങ്ങളെ വേഗം വരൂ വേഗം വരൂ എന്ന് മാടിവിളിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. തീവണ്ടിക്കു വേഗം പോരാതെ വന്നു. ഉറക്കം നിശ്ശേഷം ഒഴിവായി. ഞങ്ങള്‍ ദിവാസ്വപ്നത്തില്‍ മുഴുകി.

ഒരു ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയതിനു ശേഷം തീവണ്ടി അതിന്റെ വേഗത വീണ്ടെടുത്ത്‌ മുന്നോട്ടു പോകാന്‍ തുടങ്ങി. പെട്ടെന്നാണ്‌ ഞങ്ങളുടെ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ഭയങ്കര ബഹളം കേട്ട് ഞങ്ങള്‍ രണ്ടു പേരും ഞെട്ടി ഉണര്‍ന്നത്. മൂന്നു കൊള്ളക്കാര്‍ ആയുധങ്ങളുമായി എല്ലാവരെയും കൊള്ളയടിക്കുന്നു. ആളുകളെ അടിക്കുന്നു, ഭീഷണിപ്പെടുത്തുന്നു എല്ലാം തട്ടിയെടുക്കുന്നു. ഞെട്ടലില്‍ നിന്നുണര്‍ന്ന ഞങ്ങള്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. പ്രത്യാക്രമണത്തിനു ഞങ്ങള്‍ തയ്യാറായതോടെ, അവരുടെ മട്ടുമാറി. പെട്ടെന്ന് ചെയിന്‍ വലിച്ചു അവര്‍ വണ്ടി നിര്‍ത്തി. പുറത്തു പോകാതെ ആയുധ മുനയില്‍ തന്നെ എല്ലാവരെയും നിര്‍ത്തി അവരും അവിടെ തന്നെ നിന്നു. അപ്പോഴേക്കും ഗാര്‍ഡുകളും മറ്റുജീവനക്കാരും ഞങ്ങളുടെ ബോഗ്ഗിയിലേക്ക് ഓടി വന്നു.

പെട്ടെന്നാണ്‌ എല്ലാം തലകീഴായി മറിഞ്ഞത്. എല്ലാവരും ഓടിവന്നത്തോടെ ഈ കൊള്ളക്കാരുടെ നിറം മാറി അവര്‍ ആയുധങ്ങളൊക്കെ എവിടെയാണ് ഒളിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് പോലും മനസ്സിലായില്ല. പെട്ടെന്ന്, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് അലറി വിളിച്ചു, കള്ളന്‍ കള്ളന്‍ എന്ന്. മുന്‍കൂട്ടിയുള്ള നാടകം കണക്കെ ഗാര്‍ഡുകള്‍ ഞങ്ങള്‍ക്ക് നേരെ ഓടിവരുമ്പോള്‍, യഥാര്‍ത്ഥ കള്ളന്മാര്‍ ഇരുട്ടില്‍ എങ്ങോ ഓടിമറഞ്ഞിരുന്നു ....!!!

പ്രണയ ലേഖനം ......!!!

പ്രണയ ലേഖനം ......!!!

പ്രിഡിഗ്രീയുടെ രണ്ടു പേപ്പര്‍ തോറ്റപ്പോള്‍ അത് എഴുതിയെടുക്കാനുള്ള ഓട്ടമായി പിന്നെ. കൂട്ടുകാരെല്ലാം ഡിഗ്രി ക്ക് ചേര്‍ന്നിരുന്നു. ഞാന്‍ മാത്രം പുറത്ത്. എങ്ങിനെയും പഠിച്ചു എഴുതിയെടുക്കാന്‍ തയ്യാറായി സ്വകാര്യ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങി. അങ്ങിനെ ആ ക്ലാസ്സില്‍ പോകവേ, പരിചയപ്പെട്ട ഒരു സുഹൃത്ത്‌ വഴി ഒപ്പം തന്നെ വേറെ രണ്ടു കോഴ്സുകള്‍ക്കും ചേര്‍ന്നു. സിനിമ സംവിധാനവും, ജേര്‍ണലിസവും. രണ്ടും ഡിപ്ലോമ കോഴ്സുകളാണ് . എല്ലാം കൂടി ദിവസം മുഴുവനും പഠനം തന്നെയായി.

സിനിമ കോഴ്സുകള്‍ക്ക് പോകുന്നത് രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ്. എപ്പോഴും അവരുണ്ടാകും കൂടെ. അതിലൊരാള്‍ അഭിനയമാണ് പഠിക്കുന്നത്. മറ്റെയാള്‍ സിനിമാട്ടോഗ്രാഫിയും. അതില്‍ അഭിനയം പഠിക്കുന്ന കൂട്ടുകാരന്റെ ക്ലാസ്സിലാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. അവിടെ പെണ്‍കുട്ടികളും കൂടുതലുണ്ട്. അത് കൊണ്ട് തന്നെ ക്ലാസ്സ് കഴിഞ്ഞാലും ആ ഭാഗത്ത് പലരും ചുറ്റി തിരിയാരുണ്ട്. അതില്‍ ഞാനും എന്റെ കൂട്ടുകാരും ഉണ്ടാകാറുണ്ട്. ഞങ്ങള്‍ അങ്ങിനെ നടക്കുമ്പോള്‍ എപ്പോഴും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പോകാറുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.

അവര്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. രണ്ടു പേരും കാണാന്‍ നല്ല കുട്ടികളാണ്. എങ്കിലും അതില്‍ ഒരു കുട്ടിയെയാണ് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇഷ്ട്ടമായത്. മൂവരും അത് ആദ്യം സ്വകാര്യമാക്കി വെച്ചു താനും. ഇനി അറിയേണ്ടത് അവള്‍ക്കു ഞങ്ങളില്‍ ആരെയാണ് ഇഷ്ട്ടം എന്നാണു. അതിനായി ഓരോരുത്തരും ഓരോ കാരണങ്ങള്‍ പറഞ്ഞു അതിലൂടെ പല സമയത്തും നടക്കാന്‍ തുടങ്ങി. അവളോട്‌ കാണുമ്പോഴെല്ലാം സംസാരിക്കാനും അടുത്തിടപഴകാനും ശ്രമിച്ചിരുന്നു. അവളാകട്ടെ ഞങ്ങളോട് വളരെ താത്പര്യ പൂര്‍വ്വമാണ്‌ ഇടപഴ്കിയിരുന്നത്.

ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ഞങ്ങള്‍ മൂന്നുപേരോടും ഒരു പോലെയാണ് സംസാരിച്ചിരുന്നത്. അതും നല്ല താത്പര്യത്തോടെ. അതില്‍ ഞങ്ങള്‍ നന്നായി തന്നെ വിയര്‍ത്തു പോയി. ഇനി എങ്ങിനെ കണ്ടെത്തും. അങ്ങിനെ ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കൂട്ടമായി ചര്‍ച്ച ചെയ്തു, ആരോടാണോ അവള്‍ക്കു പ്രണയം അയാള്‍ക്ക്‌ മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യണം എന്ന് തീരുമാനത്തിലെത്തി. കാര്യങ്ങള്‍ ഭംഗിയാക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് ഞങ്ങള്‍ മുന്നേറി. അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവളെ കൂട്ട് കൂടിക്കാണും ഞങ്ങള്‍ കിണഞ്ഞു ശ്രമിക്കാനും തുടങ്ങി. എന്നിട്ടും അവള്‍ക്കു ഞങ്ങളോടുള്ള സമീപനം പഴയതുപോലെ തന്നെ ആയിരുന്നു.

ഞങ്ങള്‍ എപ്പോഴും അവളുമൊത്തുള്ള സമയങ്ങള്‍ സ്വപ്നം കണ്ടു നടന്നു. ദിവാ സ്വപ്നങ്ങളില്‍ ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. ഒരിക്കല്‍ എന്റെ ക്ലാസ്‌ ടീച്ചര്‍ ഇത് കണ്ടെത്തി ഞങ്ങളോട് ഒരു ചെറു ചിരിയോടെ ചോദിക്കുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ ഒന്നും തുറന്നു പറഞ്ഞില്ല. അങ്ങിനെ ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ മൂന്നുപേരും നടക്കവേ ഒരു ദിവസം അവള്‍ അവള്‍ക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു അവളുടെ കൂട്ടുകാരിയും കൂടി ഞങ്ങള്‍ക്കടുത്തെത്തി. ഞങ്ങളുടെ ഹൃദയം പട പടാ മിടിക്കുന്നത്‌ അടുതുള്ളവര്‍ക്കും ശരിക്കും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ശരിക്കും അമ്പരന്നു നില്‍ക്കെ അവള്‍ വളരെ സാവധാനത്തോടെ പറയാന്‍ തുടങ്ങി. അവള്‍ക്കു ഒരാളെ ഇഷ്ട്ടമാനെന്നും, അതിനു ഞങ്ങളുടെ സഹായം വേണമെന്നും. അതാകട്ടെ ഞങ്ങള്‍ ആരുമല്ല, എന്റെ ക്ലാസ്സ്‌ ടീച്ചറായിരുന്നു .....!!!

Monday, October 12, 2009

രാജ കൊട്ടാരത്തില്‍ ഒരു വിരുന്ന് ...!!!

രാജ കൊട്ടാരത്തില്‍ ഒരു വിരുന്ന് ...!!!

തീര്‍ത്തും അവിചാരിതമായാണ് ഞാന്‍ ആ രാജകുമാരിയെ പരിചയപ്പെടുന്നത്‌. നമ്മുടെ നാടിനെയും നാട്ടുകാരെയും ഒരുപാട് സ്നേഹിക്കുന്ന ഇവിടുത്തെ എല്ലാവരെയും പോലെ അവരും നമ്മളെ ഇഷ്ട്ട പെട്ടിരുന്നു ഒരുപാട്. ഇടക്കൊക്കെ വിളിക്കുകയും വല്ലപ്പോഴും കാണുകയും ചെയ്യാറുണ്ടായിരുന്ന ഞങ്ങള്‍ വളരെ പെട്ടെന്ന് കുടുംബ സുഹൃത്തുക്കളായി. എന്റെ ഭാര്യക്കും കുട്ടികള്‍ക്കും അവരോടു വളരെ അടുപ്പമായി. അങ്ങിനെയാണ് അവര്‍ ഞങ്ങളെ വളരെ സ്വകാര്യമായ അവരുടെ ഒരു സല്‍ക്കാരത്തിന് ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ചു ഞങ്ങള്‍ പോകാമെന്ന് വെച്ച്.

ഈ അറേബ്യയുടെ രാജമന്ദിരങ്ങളില്‍ എന്റെ പല നാട്ടുകാരും കൂട്ടുകാരും പണിയെടുക്കുന്നുണ്ട്. തൊടി മുതല്‍ അകത്തളങ്ങള്‍ വരെ. വളരെ സ്വാധീനം ചെലുതാവുന്നവര്‍ മുതല്‍ അറിയാത്തവര്‍ വരെ. അവര്‍ക്കൊപ്പം എന്നപോലെ, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആവശ്യാര്‍ത്ഥവും പലപ്പോഴും പലയിടത്തും ഞാനും പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു പ്രത്യേക ക്ഷണിതാവായി അവിടെ കയറിചെല്ലുന്നത്‌ ആദ്യമായിരുന്നു. അതിന്റെ ഒരു പരിഭ്രമം ഞങ്ങളില്‍ നന്നായി ഉണ്ടായിരുന്നെങ്കിലും, സ്വകാര്യമായ ഒരു അഹങ്കാരവും അതോടൊപ്പം ഉണ്ടായിരുന്നു.

നന്നായി വസ്ത്രം ധരിച്ച്, പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ അവിടെയെത്തി. ഞങ്ങളെ സ്വീകരിക്കാന്‍ ആ കുട്ടിയും, അവളുടെ അച്ഛനും അമ്മയും സഹോദരനും നേരിട്ടെത്തി. ഞങ്ങള്‍ വിശാലമായ ആ രാജകീയ പ്രൌടിയില്‍ മനം മയങ്ങി മുന്നോട്ടു നീങ്ങി. അവിടെ പണിയെടുക്കുന്ന ഓരോരുത്തരും ഞങ്ങളെ ഒട്ടൊരു അത്ബുതത്തോടെയാണ് നോക്കിയിരുന്നത്. ഒരു മായിക ലോകത്തില്‍ എന്നപോലെ ഞങ്ങള്‍ മുന്നോട്ടു പോയി. ഇന്ഗ്ലീഷും കുറച്ചൊക്കെ ഹിന്ദിയും രണ്ടുമൂന്നു മലയാള പദങ്ങളും കൈകാര്യം ചെയ്തിരുന്ന അവര്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം ആദരിച്ചു.

അകത്തു പ്രത്യേകം തയ്യാറാക്കിയ സ്വീകരണ മുറിയില്‍ ഞങ്ങള്‍ ഇരുന്ന് കുശലാന്വെഷണങ്ങള്‍ക്കൊടുവില്‍ , ഞങ്ങള്‍ ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു. അവര്‍ തന്നെ ഞങ്ങളെ തീന്മുറിയിലേക്ക് കൊണ്ടുപോയി. എന്റെ സുഹൃത്തുക്കള്‍ വഴി പലപ്പോഴും പല രാജകീയ വിഭവങ്ങളും ഞങ്ങള്‍ കഴിചിട്ടുന്ടെങ്കിലും അക്കുറി അവിടെ ഒരുക്കിയതൊക്കെയും പ്രത്യേകതയുള്ളതായിരുന്നു. ഞങ്ങള്‍ ഒരിക്കലും കാണുക പോലും ചെയ്യാത്ത പലതും. കുട്ടികളെ ആദ്യം അവരവരുടെ സൌകര്യമനുസരിച്ചു തന്നെ അവിടുത്തെ ആളുകള്‍ ഇരുത്തി, അവര്‍ക്കുള്ള ഭക്ഷണം കൊടുത്തു തുടങ്ങി. പിന്നെ ഞങ്ങളും അടുത്തായി ഇരുന്നു.

ഇവിടുത്തെ ആചാരമനുസരിച്ച് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ഇവിടുത്തുകാര്‍ ഭക്ഷണം കൈകൊണ്ടാണ് വിളമ്പി തരുക. അങ്ങിനെ ആ കുട്ടിയുടെ അച്ഛന്‍ തന്നെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തുടങ്ങി. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോയിരുന്നു. അവര്‍ക്കൊപ്പം എന്റെ ഭാര്യയും കുട്ടികളും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അങ്ങിനെ ഞാനും കഴിക്കാനായി പാത്രത്തില്‍ കൈ വെച്ചു. അപ്പോള്‍ മാത്രമാണ് ഞാന്‍ അതോര്‍ക്കുന്നത് ഇതെല്ലാം മാംസാഹാരം ആണെന്ന്. ഞാന്‍ ഒരു തികഞ്ഞ സസ്യാഹാരിയും. ....!!!


Sunday, October 11, 2009

ഇ വെയ്സ്റ്റ്‌ ....!!!

ഇ വെയ്സ്റ്റ്‌ ....!!!

അവന്‍ തനിച്ചാണെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അങ്ങോട്ട്‌ പോയത് തന്നെ. പക്ഷെ ഞാനവിടെ ചെല്ലുമ്പോഴേക്കും അവന്റെ മറ്റൊരു സുഹൃത്തുകൂടി അവിടെ എത്തിയിരുന്നു. പരിച്ചയപ്പെട്ടപ്പോഴാണ് അറിയുന്നത് അദ്ദേഹം ബ്ലോഗ്ഗിലെ ഒരു പുലിയാണെന്ന്. പുലി എന്ന് പറഞ്ഞാലും പോര, പുപ്പുലി തന്നെ.

ഇരുന്ന്, സംസാരം കുശലന്വേഷണവും കുടുംബ കാര്യങ്ങളും നാടുകാര്യങ്ങളും കടന്നു ഒടുവില്‍ ഞാന്‍ പേടിച്ച പോലെ ബ്ലോഗ്ഗിലും ബ്ലോഗ്ഗ് രചനകളിലും തന്നെ ചെന്നെത്തി. ഭാഗ്യത്തിന് ഞാനോ അവനോ എന്റെ ബ്ലോഗ്ഗിനെ കുറിച്ചോ എന്റെ എഴുത്തിനെ കുറിച്ചോ പറഞ്ഞിരുന്നില്ല. അവന്‍ അതെപറ്റി സൂചിപ്പിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ ഞാന്‍ അവനെ കണ്ണ് കാണിച്ചു പേടിപ്പിചിരുത്തി.

അതിനിടയില്‍ ഞങ്ങള്‍ പോയി ചായ ഉണ്ടാക്കി കൊണ്ടുവന്നു. അവന്റെ കുടുംബം നാട്ടില്‍ പോയതിനാല്‍ വേറെ വഴിയും ഉണ്ടായിരുന്നില്ല. ചായയും പിന്നെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന കുറച്ചു പ്രത്യേക പലഹാരങ്ങളും കഴിക്കുന്നതിനിടയിലും ഇദ്ധേഹം ബ്ലോഗ്ഗില്‍ നിന്ന് പിടി വിട്ടിരുന്നില്ല. ബ്ലോഗ്ഗിന്റെ സാധ്യതകളും, അതിലെ തമ്മില്‍ തല്ലുകളും, തന്‍ പ്രമാനിതങ്ങളും, ഓരോരുത്തര്‍ അവരാണ് ബ്ലോഗ്ഗ് കണ്ടുപിടിച്ചത് എന്നമട്ടില്‍ പെരുമാറുന്നതും ഗൂഗിള്‍ ചിലരുടെ സ്വകാര്യ സ്വതാനെന്ന മട്ടില്‍ അഹങ്കരിക്കുന്നതും അവരാണ് ലോക വിജ്ഞാന കോശം എന്നമട്ടില്‍ ചിലര്‍ നെകളിക്കുന്നതും കള്ളപേരുകളില്‍ തെമ്മാടിതങ്ങള്‍ കാണിക്കുന്നതും മറ്റുള്ളവരെയെല്ലാം തെറി വിളിക്കുന്നതും എന്ന് വേണ്ട ആവേശ പൂര്‍വ്വം ഇനി പറയാന്‍ ഒന്നുമില്ല.

എരിവും പുളിയും കൂട്ടി എന്റെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ബ്ലോഗ്ഗില്‍ നിന്ന് ഞങ്ങള്‍ക്കുണ്ടായിട്ടുള്ള കയ്പ്പേറിയ അനുഭവങ്ങള്‍ അങ്ങിനെയെങ്കിലും പറഞ്ഞു തീര്‍ക്കാനുള്ള അവസരമായി അവനും അതിനെ എടുത്തു എന്ന് തോന്നുന്നു. അവന്‍ അറിയപ്പെടുന്ന ഒരു കവിയും ബ്ലോഗ്ഗറും ഒക്കെ ആയതിനാല്‍ അരങ്ങു കൊഴുത്തു. എല്ലാം കേട്ട് മിണ്ടാതെ ഞാനും.

അതിനിടയില്‍ അവന്റെ കമ്പ്യൂട്ടര്‍ തുറന്നു ബ്ലോഗ്ഗിലെ ഉദാഹരണങള്‍ വരെ അവര്‍ കണ്ടെത്താനും ചര്‍ച്ച ചെയ്യാനും തുടങ്ങി. അതോടെ എന്റെ നെജിടിപ്പും കൂടാന്‍ തുടങ്ങി. അങ്ങിനെ സംസാരം അനാവശ്യവും നിലവാര മില്ലാതതുമായ രചനകളെ കുറിച്ചായി. അത് എന്നെ ശരിക്കും കുഴപ്പിച്ചു. ഓരോരോ ആളുകള്‍ വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഓരോന്ന് എഴുതി വിടും, മറ്റുള്ളവരുടെ സമയവും സ്വസ്ഥതയും നശിപ്പിക്കാന്‍ എന്നായി അദ്ദേഹം. ഇത്തരം ആളുകളെ ബ്ലോഗ്ഗില്‍ നിന്ന് എന്നതെക്കുമായി നീക്കം ചെയ്യുക മാത്രമല്ല മാതൃകാ പരമായി ശിക്ഷിക്കുക തന്നെ വേണം എന്നും അദ്ദേഹം കൂട്ടിചെര്തപ്പോള്‍ ഞാന്‍ ഒന്ന് വിയര്‍ത്തു.

ഇങ്ങനെ ഉദാഹരണങ്ങള്‍ കാണിക്കുന്ന കൂട്ടത്തില്‍, തടയപെടെണ്ട ഒരു ചവറു ബ്ലോഗ്ഗ് ഞാന്‍ കാണിച്ചു തരാം എന്നും, ഇവനൊന്നും ഒരു പണിയും ഇല്ലേ, മിനിട്ടിനു ഒന്നെന്ന മട്ടിലാണ് ഇവനൊക്കെ ചവറുകള്‍ പടച്ചുണ്ടാക്കുന്നത് എന്നും പറഞ്ഞു ഒരു ബ്ലോഗ്ഗ് തുറന്നു കാണിച്ചു. സുഹൃത്ത്‌ വിളറി വെളുക്കുന്നത്‌ കണ്ടുകൊണ്ടാണ് ഞാന്‍ പേടിയോടെ കംപ്യുട്ടറിലേക്ക് നോക്കിയത്. അദ്ദേഹം തുറന്നു കാണിക്കുന്നത് എന്റെ ബ്ലോഗ്ഗായിരുന്നു .....!!!

ദിവ്യന്‍ ....!!!

ദിവ്യന്‍ ....!!!

സ്നേഹപൂര്‍ണമായ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത് തന്നെ. വിഷമങ്ങളുടെയും വേദനകളുടെയും ഒരു മഹാ പര്‍വ്വം തന്നെ കയറി നില്‍ക്കുന്ന എനിക്ക് ആശ്വാസം കിട്ടുന്നതെന്തും അപ്പോള്‍ ഒരു മഹാ കാര്യവും ആയിരുന്നു.

വൈഷമ്യങ്ങളുടെ മഹാമാരിയില്‍ ഉരുകിയൊലിച്ചു പോകാത്ത ഒരു ആദര്‍ശവും ഇല്ലെന്നു അനുഭവം എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അങ്ങിനെയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത്. ആള്‍ ദൈവങ്ങളോട് പുച്ചമായിരുന്ന ഞാന്‍ അങ്ങിനെ ഒരിടത്ത് പോകുന്നതിലെ ഔജിത്യമില്ലായ്മ അപ്പോള്‍ ഓര്‍ത്ത്തുപോലുമില്ല.

അല്ലെങ്കിലും അങ്ങിനെ ഒരവസ്ഥയിലും ആയിരുന്നില്ല ഞാന്‍. പിന്നെ അവനെപോലെ എന്റെ നന്മയിലും തിന്മയിലും ഒരുപോലെ ഒപ്പം നില്‍ക്കുന്ന ഒരുവന്‍ വിളിച്ചാല്‍ ഏത് നരകത്തിലും ഞാന്‍ പോവുകയും ചെയ്യുമായിരുന്നു. ഒരു മുസ്ലീം ആയ അവന്‍ അത്ര വിശ്വാസത്തോടെ പറയുകയും ചെയ്തപ്പോള്‍ പിന്നെ അടുത്ത ദിവസം തന്നെ അവിടെ പോകാമെന്ന് വെച്ചു.

ഒരല്പം ആശ്വാസം. ദുരിതങ്ങള്‍ക്ക് ഒരു പരിഹാരം. അത്രയും ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു അപ്പോള്‍. അപ്പോഴാണ് അവന്‍ അത് വിശദമായി പറഞ്ഞത്. അദ്ദേഹം വലിയ ദിവ്യന്‍ ആണെന്നും മഹാ ജ്ഞാനി യാണെന്നും പണത്തിനു ഒട്ടും മോഹമില്ലാത്ത ആള്‍ ആണെന്നും എല്ലാം ഒരു ഒളിവും മറവും ഇല്ലാതെയാണ് ചെയ്യുന്നതെന്നും തീര്‍ത്തും പറഞ്ഞു തന്നപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിക്കാനും ഞാന്‍ മിനക്കെട്ടില്ല.

അങ്ങിനെ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒഴിവുള്ള ഒരു ദിവസം കാലത്ത് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അവന്റെ അമ്മാവന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു അത്. ആ സിദ്ധന്‍ അവിടെ വന്നു താമസിക്കുന്നതാണ്. ഏകദേശം പത്തു വര്‍ഷത്തോളമായി അദ്ദേഹം അവിടെയെതിയിട്ട്. ആര്‍ക്കും ഇതുവരെ ഒരു ദോഷവും വരുത്തിയിട്ടില്ല. എല്ലാവരും എന്നപോലെ അവരും അദ്ധേഹത്തെ പുകഴ്ത്തി മാത്രമേ സംസാരിച്ചുള്ളു താനും.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. നാനാ ജാതി മതസ്ഥരും ഉണ്ടായിരുന്നു അവിടെ. ഒരു ശാന്തമായ ആശ്രമാന്തരീക്ഷം. ഒരു പ്രത്യേക മതത്തിന്റെയും രീതികളില്ല. പൂജകളും ഏലസ്സുകളും ഇല്ല. മന്ത്രങ്ങളില്ല. ആളുകള്‍ പ്രതീക്ഷയോടെ ശാന്തമായി വരിയില്‍ കാത്തു നില്‍ക്കുന്നു. അദ്ദേഹം മുന്നില്‍ അടച്ചിട്ട ഒരു മുറിയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നുണ്ട്‌. ആളുകള്‍ പ്രശ്നങ്ങള്‍ പറയുന്നു. അദ്ദേഹം അല്പം പ്രാര്‍ത്ഥിക്കുന്നു . അതിനുള്ള പരിഹാരങ്ങള്‍ പറയുന്നു. രണ്ടു സഹായികളുണ്ട് അവിടെ. മറ്റാരും ഇല്ല. എല്ലാം മറ്റാര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത വിധം തന്നെ. ആളുകള്‍ കഴിവിനനുസരിചു ദക്ഷിണ കൊടുക്കുന്നു. കണ്ടിട്ട് എനിക്കും താത്പര്യമായി. ആളെ ഒന്ന് കാണാന്‍ തിരക്കായി.

പ്രതീക്ഷയോടെ കാത്തു കാത്ത് ഞങ്ങള്‍ അദ്ധേഹത്തിന്റെ മുന്നിലെത്തി. തൊട്ടു തൊഴുത്‌ ഞങ്ങള്‍ മുന്നില്‍ ഇരുന്നു. എന്നിട്ട് മാത്രമാണ് ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കിയത്. പെട്ടെന്ന് എന്റെ തല കറങ്ങി. ഭൂമി മറിയുന്നതായി തോന്നി. വീഴാതിരിക്കാന്‍ ഞാന്‍ കൂട്ടുകാരനെ മുറുകെ പിടിച്ചു. പന്ദ്രണ്ട് വര്ഷം മുന്‍പ് ഞാനും എന്റെ സുഹൃത്തുക്കളും കൂടി എന്റെ മറ്റൊരു സുഹൃത്തിന്റെ നാട്ടില്‍ നിന്ന് പോലീസിനു പിടിച്ചു കൊടുത്ത മഹാ വൃത്തികെട്ടവനും, തെമ്മാടിയുമായ ഒരു കള്ളനായിരുന്നു ആ സ്വാമി. ....!!!

Thursday, October 8, 2009

ജീവനും കൊണ്ട് ...!!!

ജീവനും കൊണ്ട് ...!!!

ഇപ്രാവശ്യം പക്ഷെ ഒന്നിലും ഒരു പരിഭ്രമവും ഇല്ലാതെയായിരുന്നു യാത്ര. മൂന്നാമത്തെ വിദേശയാത്രയാണ് . ഇതും എന്റെ തന്നെ സിനിമയുമായും. ഇക്കുറി കൂട്ടിനു പക്ഷെ എന്റെ ഒരുസുഹൃത്തും ഉണ്ടായിരുന്നു. അദ്ദേഹം പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ്. അതുകൊണ്ട്തന്നെ എല്ലായിടത്തും പ്രത്യേക പരിഗണയും ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ആഘോഷിക്കാന്‍മറ്റെന്തു വേണം.

അവിടെയെത്തി ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരക്കിലായി. കാഴ്ചകളുടെ വസന്തത്തില്‍ സ്വയംമറന്നു, എല്ലായിടത്തും പാറിപ്പറന്നു, ഞങ്ങള്‍ പരമാവധി സമയം മുതലാക്കി. ഒരുപാട്സ്ഥലങ്ങള്‍ അദ്ധേഹത്തിനു അറിയാമായിരുന്നതിനാല്‍ എനിക്കത് വലിയ ഉപകാരമായി. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ തിരഞ്ഞുപിടിചായിരുന്നു എന്റെ യാത്ര. അദ്ധേഹവുംമറുത്തൊന്നും പറയാതെ എന്റെ കൂടെ കൂടി.

അങ്ങിനെയാണ്, ഒരു പുരാതന നഗരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആരും അധികംഅറിഞ്ഞിട്ടില്ലാത്ത ഒരു മനോഹരം പ്രദേശം. എന്റെ സിനിമയുടെ സ്ക്രീനിംഗ് കഴിഞ്ഞതിന്റെപിറ്റേന്ന്, ഞങ്ങള്‍ ചരിത്രം ശരിക്കും ഉറങ്ങുന്ന അവിടേക്ക് പോകാമെന്ന് വെച്ചു. കാലത്തുതന്നെവാഹനമൊക്കെ സങ്കടിപ്പിച്ചു ഞങ്ങള്‍ യാത്രയായി. തീര്‍ത്തും വിജനമായ ഇടങ്ങളായിരുന്നുഅവിടെ മുകാലും. നീണ്ട വയലുകള്‍ക്കും മലമടക്കുകള്‍ക്കും ഇടയില്‍ ഒരു ചിരപുരാതന സ്ഥലം.

നീണ്ട യാത്രയുടെ ഒടുവില്‍ ഞങ്ങള്‍ അവിടെയെത്തി, കാഴ്ച്ചയുടെ ഓരോ അണുവുംഹൃദയത്തിലും ക്യാമറയിലും പകര്‍ത്തി മുന്നേറവേ വളരെ പെട്ടെന്നാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ഞങ്ങളെ വളഞ്ഞത്. ഒരു പ്രത്യേക സംഘടനയില്‍ അംഗങ്ങളായ അവര്‍ ഞങ്ങളെഉപദ്രവിക്കാന്‍ തന്നെയായിരുന്നു വന്നിരുന്നത്. മരണം മുന്നില്‍ കാണുന്ന നിമിഷങ്ങള്‍. ഒടുവില്‍, അറിയാവുന്ന ഭാഷയില്‍ അദ്ധേഹവും ഞാനും കരഞ്ഞു പറഞ്ഞതോടെ അവര്‍ ഒട്ടൊന്നുഅയഞ്ഞു. ഞാനൊരു ഭാരതീയ ഞാനെന്നും കൂടെയുള്ളത് മറ്റൊരു ഏഷ്യാക്കാരന്‍ ആണെന്നുംകേട്ടതോടെ അവര്‍ പിന്നെയും കൃധരായി. പക്ഷെ ഞങ്ങള്‍ വെറും സന്ദര്‍ശകര്‍ മാത്രമാണെന്നുംമറ്റന്നാള്‍ തന്നെ തിരിച്ചുപോകുമെന്നും പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ വിടാമെന്നായി. കയ്യിലെപൈസയും വിലപിടിപ്പുള്ള മറ്റെല്ലാതും അവര്‍ക്ക് കൊടുത്തുകൊണ്ട് . ക്യാമറയില്‍ നിന്ന് കാര്‍ഡ്‌എടുത്ത് അതും അവര്‍ക്ക് കൊടുത്തു. ജീവനേക്കാള്‍ വിലയില്ലല്ലോ അതിനൊന്നിനും. അങ്ങിനെഅവര്‍ ഒരുവിധം അവിടുന്ന് പോയി. കണ്ടത് തന്നെ ധാരാളം, ഇനി കാണാനുള്ളത് അടുത്തജന്മതിലാകാം എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം വണ്ടിയുടെ അടുത്തെത്തി. പക്ഷെ അവര്‍പോകുമ്പൊള്‍ വണ്ടിയും കൊണ്ടുപോയിരുന്നു. വിജനമായ അപരിചിത സ്ഥലത്ത് ഞങ്ങള്‍തനിച്ചും.....!!!!

Wednesday, October 7, 2009

ഒളിച്ചോട്ടം ...!!!

ഒളിച്ചോട്ടം ...!!!

കൂട്ടുകാര്‍ക്ക് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറായിരുന്ന ആ കാലത്ത്, ഒരു സുഹൃത്തിന്റെ ദീര്‍ഘനാളത്തെ പ്രണയം സഫലമാക്കി കൊടുക്കാന്‍ ഞങ്ങളെല്ലാവരും തീരുമാനിച്ചു. അവള്‍ക്കു അവനെയും അവനു അവളെയും ജീവനായിരുന്നു. ഒരേ ജാതിയും ഒരേ മതവും. അടുത്തടുത്ത വീട്ടുകാരും. പക്ഷെ വീട്ടുകാര്‍ തമ്മിലുള്ള ശത്രുത അവരുടെ പ്രണയത്തെയും ബാതിച്ചു . ഒടുവില്‍ കഥകളിലെ പോലെ അവര്‍ ഒളിചോടുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചു. അവന്‍ നല്ലൊരു പെയിന്റ് പണിക്കാരനാണ്. നല്ല വരുമാനവും. അതുകൊണ്ട് മറ്റൊരു വീടെടുത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ വീട്ടുകാര്‍ അറിയാതെ കല്യാണം കഴിച്ചു കുറച്ചു നാള്‍ താമസിച്ചു തിരിച്ചുവരണം. അതിനുള്ള വഴികളായി പിന്നത്തെ ആലോചന.

ദിവസങ്ങളുടെ ആലോചനക്കു ശേഷം പദ്ധതികളെല്ലാം ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. നാട്ടിലെ ഉത്സവത്തിന്റെ അന്ന് എല്ലാവരും തിരക്കയിരിക്കുന്ന ആ ദിവസം, ഒളിച്ചോടാം. ഒളിച്ചു താമസിക്കാന്‍ ദൂരെയുള്ള എന്റെ ഒരു കൂട്ടുകാരന്റെ വീട് ശരിയാക്കി. അവിടെ അപ്പോള്‍ അവന്‍ മാത്രമേ ഉള്ളു. അവന്റെ അമ്മയും അച്ഛനും അവന്റെ പെങ്ങളുടെ പ്രസവത്തിനു അവളുടെ വീട്ടിലാണ് അപ്പോള്‍. അതുകൊണ്ട് അവിടെ താമസിക്കാം. യാത്രക്ക് കൂട്ടിനായി അവിടെ വരെ ഞാന്‍ അനുഗമിക്കും. അവരെ അവിടെയാക്കി ഒന്നുമറിയാത്ത പോലെ ഞാന്‍ തിരിച്ചു വരും. അവള്‍ക്കു തയ്യലാണ് ജോലി. അവളുടെ കയ്യിലും കുറച്ചൊക്കെ പൈസയുണ്ട്. അവന്റെ കയ്യിലും ആവശ്യത്തിനു പണമുണ്ട്. അതുകൊണ്ട് അതും കുഴപ്പമില്ല. അവിടെയെത്തി കല്ല്യാണം രജിസ്ടര്‍ ചെയ്യാന്‍ എന്റെ കൂട്ടുകാരന്‍ സഹായിക്കും. അങ്ങിനെ ഞങ്ങള്‍ യാത്രക്കുള്ള മുഹൂര്‍ത്തം കാത്തിരുന്നു.

എല്ലാവരും ഉത്സവ ലഹരിയിലായിരിക്കെ ഞങ്ങള്‍ വെവ്വേറെയായി പിരിഞ്ഞുപോയി ദൂരെയുള്ള ഒരു സ്റ്റോപ്പില്‍ നിന്നും ബസ്സുകയറി. യാത്ര തുടങ്ങി. ആരും കാണരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ബസ്സില്‍ ഇരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത്‌ അങ്ങേ അറ്റത്തിരിക്കുന്ന അവള്‍ക്കു പോലും കേള്‍ക്കാമായിരുന്നു. അതുപോലെ അവളുടെയും. ഇടയ്ക്കിടെ അവള്‍ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ പട്ടണത്തിലെത്തി. അവിടുന്ന് വേറെ വണ്ടിയില്‍ കയറി വേണം പോകാന്‍. അവിടെ പട്ടണത്തില്‍ അങ്ങിനെ ഞങ്ങളെ അറിയുന്ന ആരും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഞങ്ങള്‍ കുറച്ചൊക്കെ ആശ്വാസത്തോടെയായിരുന്നു.

വണ്ടി വരാന്‍ ഇനിയും സമയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ അടുത്തുള്ള ഒരു ചായക്കടയില്‍ കയറി ഒരു ചായ കസിക്കാംഎന്നു തീരുമാനിച്ചു. അവിടെകയറി മൂന്നുപേരും ചായ കുടിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ മൂന്നുപേരും വയറു നിറയെ കഴിച്ചു. എന്നിട്ട് പുറത്തിറങ്ങി. ബസ്സ് വരുന്നിടത്ത് കാത്തു നില്‍പ്പായി. അങ്ങിനെ നില്‍ക്കെ പരിചയമില്ലാത്ത ഒരു ജീപ്പ് ഞങ്ങള്‍ക്ക് മുന്‍പില്‍ കുറച്ചു മാറി നിര്‍ത്തിയിട്ട്‌ പുറകിലേക്ക് തിരിച്ചു വന്നു. ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കെ എന്റെ അച്ഛന്‍ അതില്‍ നിന്നും പുറത്തിറങ്ങി, ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. ....!!!


കമ്പ്യൂട്ടര്‍ പ്രണയം ....!!!

കമ്പ്യൂട്ടര്‍ പ്രണയം ....!!!

നാട്ടില്‍ നിന്ന് ഞാന്‍ ഗള്‍ഫില്‍ വരുമ്പോള്‍ കമ്പ്യൂട്ടര്‍ ഒന്നും അത്ര അറിയില്ലായിരുന്നു എനിക്ക്. നാട്ടില്‍ അപ്പോഴൊന്നും കമ്പ്യൂട്ടര്‍ വ്യാപകമായിട്ടുമില്ല. എന്റെ സുഹൃത്തിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍, ചില പ്രാധമിക പ്രയോഗങ്ങളൊക്കെ പഠിച്ചിട്ടുണ്ടെന്നു മാത്രം. പക്ഷെ ഇവിടെയെത്തിയപ്പോള്‍, എല്ലാം കമ്പ്യൂട്ടര്‍ മയം. ലോകത്തിലെ ഏറ്റവും പുതിയ എല്ലാ ടെക്നോളജിയും ആദ്യമെതുന്നതില്‍ ഒരു സ്ഥലം എന്റെ ഓഫീസും ആയിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം വേഗത്തില്‍ പഠിച്ചെടുത്തു. കല്ല്യാണമൊന്നും കഴിക്കാതതിനാല് ധാരാളം ഉണ്ടായിരുന്ന ഒഴിവ് സമയങ്ങളില്‍ ഇ മെയിലും ചാറ്റിങ്ങും എല്ലാം എല്ലാം അനവസരങ്ങളിലും വ്യാപകമായി.

അങ്ങിനെ ഒരു മലയാളം ചാറ്റിംഗ് റൂമിലാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെടുന്നത്‌. പരിചയം പിന്നെ സൌഹൃദമായി. ഒടുവില്‍ അവള്‍ക്കെന്നോട് തീരാത്ത പ്രണയവും. അവള്‍ അങ്ങ് ദൂരെ അമേരിക്കയിലും ഞാന്‍ ഇങ്ങ് ഈ മരുഭൂമിയിലും. ദിവസത്തില്‍ പലപ്രാവശ്യം അവള്‍ എനിക്ക് മെയിലയക്കും. രണ്ടും മൂന്നും പ്രാവശ്യം ചാറ്റ് ചെയ്യും. അങ്ങിനെ ഞങ്ങള്‍ മുന്നോട്ടു പോയി. അവള്‍ അവിടെ പഠിക്കുന്നു. നാട്ടിലെ വീടും വീട്ടുകാരെയും ഒക്കെ അവള്‍ വിശദമായി തന്നെ പറഞ്ഞിരുന്നു. ഞങ്ങള്‍ ഒരേ മതക്കാരും ആയിരുന്നു. അവിടെ അവളുടെ വീട്ടുകാരുടെ ഫോട്ടോയും സുഹൃത്തുക്കളുടെ ഫോട്ടോയും ഒക്കെ അയച്ചു തന്നിരുന്നു. പക്ഷെ അവളുടെ ഫോട്ടോ മാത്രം അവള്‍ എനിക്കയച്ചില്ല. നേരില്‍ കണ്ടാല്‍ മതി എന്നാണവള്‍ പറഞ്ഞത്. അതൊരു ത്രില്‍ ആകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു. ആളെ കണ്ടിട്ടില്ലാത്തതിനാല്‍ എനിക്ക് പക്ഷെ അത്രയങ്ങ് അടുക്കാനും വയ്യ എന്നാലൊട്ടു ഉപേക്ഷിക്കാനും വയ്യ. അങ്ങിനെയുള്ള ഒരവസ്ഥയും.

ഒടുവില്‍ അവള്‍ നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞു. തിരിച്ചു വരും വഴി ദുബായില്‍ ഇറങ്ങാമെന്നും അവിടെവെച്ചു നമുക്ക് കണ്ടുമുട്ടാമെന്നും അവള്‍ പറഞപ്പോള്‍ സന്തോഷമായി. നാട്ടില്‍ പോയതോടെ അവളുടെ മെയിലും ചാറ്റും ഒന്നും ഇല്ലാതെയായി. നാട്ടില്‍ അപ്പോഴും അതൊന്നും അത്ര വ്യാപകവും ആയിട്ടില്ലല്ലോ. അങ്ങിനെ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കെ, പെട്ടെന്ന് എനിക്ക് നാട്ടില്‍ പോകേണ്ടി വന്നു. ഒരു ആഴ്ചത്തേക്ക് എമര്‍ജന്‍സി അവധിയെടുത്ത് ഞാന്‍ നാട്ടിലെത്തി. നാട്ടിലെ അത്യാവശ്യങ്ങള്‍ക്കിടയില്‍ അങ്ങിനെ ഒരിക്കല്‍ എന്റെ ഓഫീസിലെ മെയില്‍ നോക്കാന്‍ വേണ്ടി ഞാന്‍ പട്ടണത്തിലെ ഒരു കമ്പ്യൂട്ടര്‍ കേന്ദ്രത്തിലെത്തി.

അവിടെവെച്ചു യാദ്രിശ്ചിക മായാണ് നാട്ടില്‍ തന്നെ ജോലിയുള്ള എന്റെ ഒരു സുഹൃത്തിനെ കണ്ടത്. അവനെ കണ്ടു വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ അവന്‍ അവന്റെ പ്രണയിനിയെക്കുറിച്ചും പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയുമായി അവന്‍ അടുപ്പതിലാണെന്നും , അവള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും അടുത്ത ആഴ്ച അവളെ കാണാന്‍ പോവുകയാണെന്നും പറഞ്ഞു. കണ്ട് ഇഷ്ട്ടപ്പെട്ടാല്‍ കല്ല്യാണം കഴിക്കണമെന്നും പറഞ്ഞു. അവന്‍ ഒരു ക്രിസ്ത്യന്‍ ആയിരുന്നു. അവളും ക്രിസ്ത്യന്‍ ആണെന്നും, അതുകൊണ്ട് വീട്ടില്‍ പ്രശ്നമുണ്ടാകില്ലെന്നും, അവളെ കെട്ടി അങ്ങ് അമേരിക്കയില്‍ പോകണമെന്നും അവന്‍ ആവേശത്തോടെ പറഞ്ഞു. അവളുടെ മെയിലുകളും അവളയച്ച ഫോട്ടോകളും ഒക്കെ കാണിച്ചു തരാമെന്നു പറഞ്ഞപ്പോള്‍, ഞാനും ആവേശത്തോടെ അവന്റെ കമ്പ്യുട്ടറിനു മുന്നില്‍ പോയിരുന്നു.

അവളയച്ച ഫോട്ടോകള്‍ ഒന്നൊന്നായി അവന്‍ തുറക്കവേ എന്റെ കണ്ണുകള്‍ മഞ്ഞളിച്ചു പോയി. മറ്റൊരു പേരില്‍ അവള്‍ എനിക്കയച്ച അതെ ഫോട്ടോകള്‍. എനിക്കയച്ച അതെ മെയിലുകള്‍. ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം നോക്കിയിരുന്നു .....!!!!


Tuesday, October 6, 2009

ഗസല്‍ രാത്രി ....!!!

ഗസല്‍ രാത്രി ....!!!

ഓരോ മാസവും ഓരോ പരിപാടികള്‍ എന്നാ അജണ്ടയുടെ ഭാഗമായാണ് അപ്രാവശ്യം വ്യത്യസ്തതമായ ഒരു പരിപാടി ആസൂത്രണം ചെയ്തത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഗസല്‍ പരിപാടികള്‍ നടത്തുന്നവരാണ് എന്നെനിക്കറിയാമായിരുന്നു. അവന്‍ വഴി അവരെ എനിക്ക് നേരിട്ടും അറിയാം. അവരും ഇടയ്ക്കിടെ അവര്‍ക്കായി പരിപാടികള്‍ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടാറ്മുണ്ടായിരുന്നു. അങ്ങിനെയാണ് അപ്രാവശ്യം ഗസല്‍ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചത്.

എന്റെ അറിവില്‍ ആ പ്രദേശതൊന്നും അങ്ങിനെ ഒരു പരിപാടി അതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ ആവേശത്തിലും ആയിരുന്നു. പതിവിനു വിപരീതമായി മൈക്ക് കെട്ടി അനൌന്‍സ്‌മെന്റും നോട്ടിസ് വിതരണവും ഒക്കെ നടത്തി. കുറച്ചു പൈസ പിരിഞ്ഞു കിട്ടി. ശേഷം പതിവ് പോലെ പോക്കറ്റില്‍ നിന്നും. അക്കാലത്ത് രണ്ടിടത്ത് എനിക്ക് ജോലിയുണ്ടായിരുന്നു. കൂടാതെ വീട്ടുകാര്യങ്ങളെല്ലാം അച്ഛനായിരുന്നു നോക്കിയിരുന്നത്. അതുകൊണ്ട് കിട്ടുന്ന കാശെല്ലാം കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വാരിക്കോരി ചിലവഴിച്ചു പോന്നു.

പരിപാടിക്കായി പതിവുപോലെ മൈതാനവും സ്റ്റേജും ഒക്കെ ഒരുക്കി. എന്തിനും തയ്യാറായി സംഘാംഗങ്ങളും ഒരുങ്ങി നിന്നു. പരിപാടി തുടങ്ങുന്നത് വൈകീട്ട് എഴുമണിക്കാണ്‌ . പരിപാടി നടത്തേണ്ടവര്‍ എല്ലാം അഞ്ചുമണിക്കുതന്നെ എത്തി ഒരുക്കങ്ങള്‍ തുടങ്ങി. സമയം ആകുമ്പോഴേക്കും മൈതാനവും പതിവുപോലെ നിറഞ്ഞു കവിഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒടുവില്‍ പരിപാടി തുടങ്ങി.

പക്ഷെ, ആദ്യത്തെ പാട്ട് കഴിഞ്ഞപ്പോള്‍ മൈതാനം കാലിയായി. രണ്ടാമത്തെ പാട്ട് കഴിഞ്ഞപ്പോഴെക്കും സംഘാടകരും കാലിയായി. ഒടുവില്‍, മൂന്നാമത്തെ പാട്ടോടെ സ്റ്റേജും കാലിയായി ....!!!

Monday, October 5, 2009

ഫിലിം ഫെസ്റ്റിവല്‍ ....!

ഫിലിം ഫെസ്റ്റിവല്‍ ....!

ജെര്‍മനിയില്‍ പോകാന്‍ കഴിയുന്നത്‌ തന്നെ എന്റെ സ്വപ്നതിലില്ലായിരുന്നു. പിന്നെയാണ് അവിടെ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷെ ദൈവം അങ്ങിനെയൊന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടാണല്ലോ, ആ ഫെസ്റ്റിവല്‍ കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അവര്‍ എന്റെ ഓഫീസില്‍ ജോലിക്കായി വന്നത്. ഞങ്ങളുടെ മീഡിയ ഡിപാര്ട്ടുമെന്റില്‍ അവര്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ ഞാനുമായി നല്ല അടുപ്പത്തിലായി. എന്റെ കുറച്ചു സിനിമകള്‍ അവര്‍ കണ്ടപ്പോള്‍ തന്നെ അതിലൊന്ന് അവര്‍ തിരഞ്ഞെടുത്തു. എല്ലാം അവര്‍തന്നെയാണ് ശരിയാക്കിയത്. അങ്ങിനെ ഇതര ഭാഷാ വിഭാഗത്തില്‍ എന്റെ ഷോര്‍ട്ട് ഫിലിം അവിടെ ആദ്യ പ്രദര്‍ശനത്തിനു തയ്യാറായി.

എങ്കിലും, അവിടേക്ക് ഞാന്‍ പോകുന്ന കാര്യമൊന്നും ആലോചിച്ചിരുന്നില്ല. പക്ഷെ അവരുടെ പ്രത്യേക താത്പര്യ പ്രകാരം എന്നെ അവര്‍ അവരുടെ ആളായി ക്ഷണിക്കുകയും എനിക്കുള്ള യാത്ര രേഖകള്‍ അയച്ചു തരികയും ചെയ്തു. അങ്ങിനെ ഞാന്‍ അങ്ങോട്ട്‌ യാത്രയായി. ഗള്‍ഫിലേക്ക് വന്നതൊഴിച്ചാല്‍ പുറത്തുള്ള ഒരു രാജ്യത്തിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു അത്. അതിന്റെ ആവേശത്തില്‍ എല്ലാം മറന്നായിരുന്നു ഞാനും. എന്റെ പരിചയത്തിലുള്ള എല്ലാവരെയും ആഘോഷപൂര്‍വ്വം തന്നെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചു. പോകുന്നതും വരുന്നതും എല്ലാം എല്ലാം.

അവിടെയെത്തി, എന്റെ സഹപ്രവര്‍ത്തകയുടെ സഹായത്താല്‍ എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. അവരുടെ വക ഹോട്ടലില്‍ താമസം, യാത്ര എല്ലാം എല്ലാം. മൂന്നാമത്തെ ദിവസമായിരുന്നു എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രവേശനം പാസ്സുമൂലം കണിശ്ശമായും നിയന്ത്രിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെ പിന്‍വാതില്‍ പ്രവശേനമൊന്നും ഇല്ല. ആദ്യത്തെ രണ്ടു ദിവസവും പരമാവധി ചിത്രങ്ങള്‍ കാണലും നഗരം ചുറ്റിയടിക്കലും ഒക്കെയായി സമയം മുഴുവനും ശരിയായിത്തന്നെ വിനിയോഗിച്ചു.

അങ്ങിനെ എന്റെ ചിത്രത്തിന്റെ പ്രദര്‍ശനമായി. മത്സര വിഭാഗം അല്ലാത്തതിനാല്‍ അതിന്റെ വിഷമം ഉണ്ടായിരുന്നില്ല. എങ്കിലും എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ച്, നാട്ടിലും, അടുത്ത സുഹൃത്തുക്കളെയും, സഹപ്രവര്‍ത്തകയെയും ഒക്കെ വിളിച്ച്‌, ഒടുവില്‍ ഫെസ്റ്റിവല്‍ നടക്കുന്നിടത്തേക്ക്‌ യാത്രയായി. വല്ലാത്ത നെഞ്ജിടിപ്പായിരുന്നു അപ്പോള്‍. പ്രദര്‍ശനത്തിനു ശേഷം ഓരോരുത്തര്‍ എന്തൊക്കെ പറയുമെന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. പലരെയും നേരത്തെ പരിച്ചയപ്പെട്ടിരുന്നതിനാല്‍ അല്ലാതെയും ശരിയായ അഭിപ്രായം ചോദിക്കാം എന്നും തീരുമാനിച്ചിരുന്നു. അങ്ങിനെ മനോരാജ്യങ്ങളില്‍ മുഴുകി അവിടെയെത്തി. വാതിലില്‍ സെക്യുരിറ്റി എന്‍ട്രി പാസ് ചോദിച്ചപ്പോള്‍ സംശയലെശമെന്യ കീശയില്‍ കയ്യിട്ടു. പക്ഷെ അവിടെ അങ്ങിനെയൊന്നില്ലായിരുന്നു അപ്പോള്‍ ....!!!

Sunday, October 4, 2009

മരണത്തിലേക്ക് ...!!!

രണത്തിലേക്ക് ...!!!

മാഷെ .. സുരേഷ് മാഷെ ....! വിളിക്ക് തലതിരിക്കവേ, കണ്ടത് ഒരു എല്ലിന്‍ കൂട്. അല്ലെങ്കില്‍ തന്നെ, മരണം മണക്കുന്ന കെട്ടിടത്തില്‍ മറ്റെന്തു കാണാന്‍ ...! എങ്കിലും വല്ലാത്ത ആശ്ചര്യമായിരുന്നു. അതാരായിരിക്കും. അടുത്ത വീട്ടിലെ ചേച്ചിയെ കാണാനാണ് ഞാന്‍ അന്ന് അവിടെയെത്തിയത്. ചികിത്സയില്‍ കഴിയുന്ന ചേച്ചിയുടെ അടുത്ത് ചെന്ന്, അവര്‍ക്ക് വേണ്ട ഒരുമരുന്നു വാങ്ങാന്‍ പുറത്തുപോയി വരികയായിരുന്നു അപ്പോള്‍ ഞാന്‍. റീജ്യണല്‍ കാന്‍സര്‍ സെന്റെര്‍ എന്നെ എപ്പോഴും നോമ്പരപ്പെടുതിയിട്ടെ ഉള്ളു. ആദ്യം എന്റെ അച്ഛന്‍ തന്നെ ... എത്ര നാള്‍ അവിടെ കിടന്നിരിക്കുന്നു അദ്ദേഹം ...!

മെല്ലെ രൂപതിനടുത്തെത്തി യപ്പോള്‍ അത് എഴുന്നേറ്റിരിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി, കഴിയാതെ തളര്ന്നിരിന്നു. മൊട്ടയടിച്ച തലയും, തളര്‍ന്നുണങ്ങിയ ശരീരവുമായ രൂപത്തിന്റെ കണ്ണുകളിലേക്കു നോക്കവേ ഞാന്‍ നടുങ്ങിപോയി. മുന്‍പൊരിക്കല്‍, ഞാന്‍ എന്റെ " ക്ലാസ്സില്‍ ഉറങ്ങുന്ന പെണ്‍കുട്ടി " എന്ന കഥയില്‍ പറഞ്ഞ പെണ്‍കുട്ടിയായിരുന്നു അത്. എങ്ങിനെ അവിടെയെത്തി എന്ന് ചോദിച്ചില്ല. എന്ത് പറ്റിയെന്നും. വെറുതേ കുട്ടിയുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. മുഖം കൈകളില്‍ പിടിച്ചു, മെല്ലെ തഴുകി. പാവം.. അത് വല്ലാതെ കിതക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു. അവളുടെ ഒരു കൈ എന്റെ കയ്യില്ടെത് ഞാന്‍ മെല്ലെ തഴുകി കൊടുത്തു. കുറച്ചു നേരം അങ്ങിനെയിരുന്നു, പിന്നെ എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചു. അവള്‍ക്കു കുറച്ചു മുന്തിരി കിട്ടിയാല്‍ കൊള്ളാം എന്നാണു പറഞ്ഞത്.

അടുത്ത വാര്‍ഡില്‍ തന്നെ കിടക്കുന്ന അടുത്ത വീട്ടിലെ ചേച്ചിക്കുള്ള മരുന്ന് കൊടുത്ത്, അവരോടു പെണ്‍കുട്ടിയെ പറ്റി പറഞ്ഞപ്പോള്‍, അവളെ അവര്‍ക്കും അറിയാം. നോക്കാന്‍ ആരുമില്ലാത്ത അവളെ അവരെല്ലാം കൂടി തന്നെയാണ് സഹായിക്കുന്നത്. ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ആണത്രേ അവള്‍ക്ക്. പലവട്ടം അബോര്‍ഷന്‍ നടത്തിയതിനാലാകാം അതെന്നു എനിക്ക് തോന്നി. രോഗം മൂര്ചിച്ച അവസ്ഥയിലാണ് ഇവിടെ എത്തിയത്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. വേദനയോടെ അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, വേദന എന്നിലും പടര്‍ന്നു കയറി.

ഞാന്‍ വേഗം പോയി കുറച്ചധികം തന്നെ മുന്തിരി വാങ്ങിക്കൊണ്ടുവന്നു. കഴുകി ഓരോന്നായി അവളുടെ വായില്‍ വെച്ചുകൊടുത്തു. അപ്പോഴേക്കും ക്ഷീണിച്ചിരുന്ന അവള്‍ക്കു മയക്കം വരാന്‍ തുടങ്ങി. അവള്‍ പറഞ്ഞു, നന്ദി മാഷെ... ഇനി എനിക്ക് മരിക്കാം.. സ്നേഹത്തിന്റെ ഒരു സ്പര്‍ശം... അത് തന്നെ ധാരാളം മാഷെ.. മാഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ...! മാഷെ, എന്റെ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം ...! കുട്ടികള്‍ ...? ഞാന്‍ നോക്കവേ അവള്‍ പറഞ്ഞു, എന്റെ കൂടപ്പിറപ്പുകള്‍ ...! ശരീരം വിറ്റ പൈസകൊണ്ട് നോക്കിയതിനാലാകണം, അവര്‍ക്കിപ്പോള്‍ ശരീരം കാണേണ്ടാത്രെ .. ആരും വരാറില്ല... പക്ഷെ മാഷ്‌ പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി ...! ഞാന്‍ മെല്ലെ എഴുന്നേറ്റു ... തിരിഞ്ഞു നോക്കാതെ തന്നെ നടന്നു .. മരണം മാത്രം മണക്കുന്ന, ചുവരുകള്‍ക്കും, മുഷിഞ്ഞു നാറുന്ന വേദനയുടെ ചവിട്ടുപടികള്‍ക്കും മീതെ, കാലന് സ്വാഗതമോതിക്കൊണ്ട് ...!!!