Friday, July 27, 2012

എന്‍റെ മകള്‍ക്ക്, നിങ്ങളുടെയും ....!!!

എന്‍റെ മകള്‍ക്ക്, നിങ്ങളുടെയും ....!!! .
.
ചില സമയങ്ങളില്‍ വാക്കുകള്‍ക്കു മുന്‍പേ മൌനം പിറക്കുമെന്നും ആ മൌനത്തിനു വാക്കുകളെക്കാള്‍ കരുതുണ്ടാകുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ വാക്കുകളെ നേരിടാന്‍ പറ്റുന്നതിനേക്കാള്‍ വലിയ വിഷമമാകും ആ മൌനത്തെ അഭിമുഖീകരിക്കാന്‍ എന്നത് സത്യവുമാണ്..
.
റദ്ദു ചെയ്ത വിമാനത്തിനു ശേഷമുള്ള അടുത്ത വിമാനതിനായുള്ള അനന്തമായ കാതിരിപ്പിനിടയിലാണ് ഞാന്‍ അദ്ധേഹത്തെ വീണ്ടും അപ്പോള്‍ കണ്ടു മുട്ടുന്നത്. എനിക്ക് അടുത്ത് പരിചയമുള്ള അദ്ധേഹത്തെ കുറച്ചു കാലമായിരുന്നു അപ്പോള്‍ ഞാന്‍ കണ്ടിട്ട്. എന്‍റെ തിരക്കുകളില്‍ ഞാന്‍ വിട്ടുപോകുന്ന അപൂര്‍വ്വം നല്ല ബന്ധങ്ങളില്‍ ഒന്ന്. .
.
തികച്ചും സാത്വികനായ അദ്ധേഹത്തെ എനിക്ക് ഏറെ ബഹുമാനമായിരുന്നു. അദ്ധേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ഗുണം ഒരിക്കലും കടം വാങ്ങാറില്ല എന്നതായിരുന്നു. ഉള്ളത് കൊണ്ട് അല്ലെങ്കില്‍ കിട്ടാവുന്നത് കൊണ്ട് കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി കൊണ്ട് നടക്കാനുള്ള അദ്ധേഹത്തിന്റെ മിടുക്കിനു മുന്‍പില്‍ ഞാന്‍ എപ്പോഴും തല കുനിചിട്ടുണ്ട്. .
.
വലിയ കുടുംബമായിരുന്നു അദ്ധെഹത്തിന്റെതു. ഭാര്യയും നാല് പെണ്മക്കളും . അദ്ദേഹത്തിന് അതിനു തക്ക പ്രായവും ആയിരുന്നില്ല അപ്പോള്‍. എങ്കിലും എല്ലാ കാര്യങ്ങളും ഏറ്റവും ചുറു ചുറുക്കോടെ മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്യുനത് ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്. ഒരു ചെറിയ കാര്യം പോലും ഭംഗിയായി ചെയ്യാന്‍ അറിയാത്ത എനിക്ക് അത് ശരിക്കും അത്ഭുതം തന്നെ ആയിരുന്നു ..
.
അദ്ധേഹത്തിന്റെ വീട്ടില്‍ എപ്പോഴും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ധേഹത്തിന്റെ ജീവിതത്തോട് ഏറ്റവും പൊരുത്തപ്പെട്ടു തന്നെ നില്‍ക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ കുടുംബവും . ഭാര്യയോ മക്കളോ ആകട്ടെ അദ്ധേഹത്തിന്റെ മനസ്സറിഞ്ഞു മാത്രം ജീവിക്കുന്നവരായിരുന്നു . അതുപോലെ തിരിച്ചും . എപ്പോഴും സന്തോഷവും സമാധാനവും മാത്രം കളിയാടിയിരുന്ന അവരുടെ വീട്ടിലേക്കു പോകാന്‍ എനിക്കും ഏറെ താത്പര്യമായിരുന്നു . അതുപോലെ തന്നെ മത കാര്യങ്ങളില്‍ അധെഹതിനുള്ള അറിവും അതിന്റെ പ്രായോഗികതയും ഏറെ വലുതും ബഹുമാനിക്കപ്പെടെണ്ടതും ആയിരുന്നു. .
.
അദ്ധേഹത്തെ അവിടെ കണ്ടപ്പോള്‍ ഞാന്‍ വേഗം തന്നെ അങ്ങോട്ട്‌ ഓടിച്ചെന്നു. ഒരു സഹോദര സ്ഥാനം എപ്പോഴും ഉണ്ടായിരുന്നതിനാല്‍ അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് ആ കൈപിടിച്ച് അടുത്തിരിക്കാന്‍ എനിക്ക് ആവേശമായിരുന്നു. അദ്ധേഹത്തിന്റെ കൈകളില്‍ ഞാന്‍ പഠിച്ചതും ഞാന്‍ അന്ന് ആദ്യമായി ഞെട്ടി തരിച്ചു പോയി . എപ്പോഴും ഊര്‍ജ്ജം നിലനിന്നിരുന്ന ആ കൈകള്‍ അപ്പോള്‍ പക്ഷെ തണുത്തു മരവിച്ചിരിക്കുന്നു . ആ കണ്ണുകള്‍ നിര്ജ്ജലങ്ങളും നിര്‍ജ്ജീവങ്ങലുമായിരുന്നു . എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാകാതെ ഞാന്‍ വല്ലതെയായിരുന്നു..
.
അദ്ദേഹവും അദ്ധേഹത്തിന്റെ മൂന്നു മക്കളും ഭാര്യയും ആണ് ഒപ്പം ഉണ്ടായിരുന്നത് . പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നപ്പോള്‍ തന്നെ എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടന്‍ തുടങ്ങി. ഞാന്‍ മെല്ലെ കൈ വലിച്ചെടുത്തു ആ മുഖം കയ്യിലെടുത്തു . പരിസരം പോലും ശ്രദ്ധിക്കാതെ ഞാന്‍ കാര്യം തിരക്കിയപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അതിനൊപ്പം അദ്ധേഹത്തിന്റെ ഭാര്യയും മക്കളും കൂടി കരച്ചില്‍ തുടങ്ങിയപ്പോള്‍ ചുറ്റുമുള്ള പലരും അത് ശ്രദ്ധിക്കാനും തുടങ്ങി. പക്ഷെ മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍ ആരും അപ്പോള്‍..
.
വല്ലാതായ ഞാന്‍ അദ്ധേഹത്തെ എന്റെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തി കുറുകെ കൂട്ടി പടിച്ചപ്പോള്‍ ആ ശരീരത്തിലേക്ക് ഒരു ചൂട് കയറുന്നത് എനിക്കും അനുഭവപ്പെട്ടു . പിന്നെ വളരെ പെട്ടെന്ന് മുഘമുയര്‍ത്തി അദ്ദേഹം എന്നൊട്ട് മെല്ലെ പറയാന്‍ തുടങ്ങി. രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പാണ് മൂത്തമകള്‍ പ്ലസ്‌ റ്റു കഴിഞ്ഞപ്പോള്‍ നാട്ടിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടി പോയത്. നന്നായി പഠിക്കുന്ന ആ കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയത് മാര്‍ക്ക് കൊണ്ട് തന്നെ ആയതുകൊണ്ട് അദ്ദേഹത്തിന് മറ്റു ഭുദ്ധിമുട്ടുകള്‍ ഒന്നും തടസ്സമായില്ല. ഒരിക്കലും മോശമായി ചിന്തിക്കുക കൂടി ചെയ്യാറില്ലാത്ത ആ മകളെ കുറിച്ച് അദ്ദേഹത്തിന് ശരിക്കും അഭിമാനവും ആയിരുന്നു. .
.
അവളെ അവിടെ കൊണ്ട് പോയാക്കി അദ്ദേഹം തിരിച്ചു വന്നത് ഒരുപാട് മോഹങ്ങളോടെയായിരുന്നു. കൊല്ലഗെ ഹോസ്റ്റലില്‍ മറ്റു പെന്കുട്ടികല്‍ക്കൊപ്പം തനിച്ചു താമസിക്കുന്നതോര്‍ത്തു വല്ലാതെ കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ പെട്ട പാട് അദ്ദേഹം അപ്പോഴും ഓര്‍ക്കുന്നുണ്ടായിരുന്നു. വേണ്ടതെല്ലാം പലകുറി പറഞ്ഞു കൊടുത്തായിരുന്നു അദ്ദേഹം ആണ്പി തിരിച്ചു പോന്നത്. പിന്നീട് കൃത്യമായ വിവരങ്ങളും മറ്റുമായി ഒന്നര കൊല്ലം അവളുടെ പഠനം ഭംഗിയായി നടന്നിരുന്നു. പക്ഷെ വളരെ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നീട് അവളുടെ ഫോണ്‍ വിളികളുടെ എണ്ണം കുറയാന്‍ തുടങ്ങി. ചോദിച്ചപ്പോളൊക്കെ പഠിക്കാനുണ്ട് എന്നാ ന്യായമായിരുന്നു പറഞ്ഞിരുന്നത്. പിന്നെ പിന്നെ അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായപ്പോള്‍ കാര്യങ്ങളില്‍ ഒരു പന്തികേട്‌ തോന്നി അവര്‍ക്ക്. അങ്ങിനെയാണ് അവര്‍ അവളെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്..
.
അദ്ധേഹത്തിന്റെ ഒരു ബന്ധുവിനെ വിട്ടു കാര്യങ്ങള്‍ തിരക്കി, ആ വിവരങ്ങള്‍ വിളിച്ചു പറഞ്ഞ ദിവസം ഒരു ഭീകര ദിനമായിരുന്നു അദ്ദേഹത്തിന്. മകളെ കുറിച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മാത്രം ആയിരുന്നു അയാള്‍ക്ക്‌ അധെഹതോട് പറയാനുണ്ടായിരുന്നത്. ഒരക്കലും മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തു നില്‍ക്കതിരുന്നിരുന്ന അയാളെ ഒരു അഹങ്കാരിയെന്ന് പറഞ്ഞിരുന്ന അവരുടെ നുണ പറച്ചില്‍ ആകും അതെന്നു തന്നെ അയാള്‍ ഉറച്ചു വിശ്വസിച്ചു ആദ്യം. പിന്നെ ഭാര്യയുടെ ഒരു ബന്ധുവും അദ്ധേഹത്തിന്റെ തന്നെ ഒരു സുഹൃത്തും അതെ കാര്യങ്ങള്‍ തന്നെ അനേഷിച്ചു ഉറപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചതിനു തുല്യമായി എന്ന് തന്നെ പറയാം..
.
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അദ്ധേഹത്തെ കൂട്ടിപ്പിടിച്ചു അടുത്ത് തന്നെ ഇരുന്ന എനിക്ക് പോലും എന്നെ വിറക്കുന്നതുപോലെ തോന്നി. എന്റെ മകളെ പോലെ കണ്ടു ഞാന്‍ നോക്കിയിരുന്ന ആ കുഞ്ഞ് ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ ഏറെ ആശയോടെ പഠിപ്പിക്കാന്‍ അയച്ച മകള്‍ ഒരു വേശ്യയെക്കാള്‍ തരം താണ നിലയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അറിഞ്ഞുകൊണ്ട് അഴിഞ്ഞാടുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുമായിരുന്നില്ല. മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ പോലും തികഞ്ഞ ബോധത്തോടെ ആ കുട്ടി തയ്യാറാകുന്നത് എന്തിനെന്നായിരുന്നു അദ്ധേഹത്തെ അത്ഭുതപെടുതിയിരുന്നത്. മയക്കു മരുന്നിനും മദ്യത്തിനും അടിമകളായി ജീവിതം ഹോമിക്കപ്പെടരുള്ളവരുടെ കഥകള്‍ കേട്ട് മടുത്തിരുന്ന എനിക്ക് തികഞ്ഞ ബോധത്തോടെ ആരുടേയും പ്രേരണയില്‍ അല്ലാതെ ഇങ്ങിനെയൊക്കെ ചെയ്യുന്ന ഈ പെണ്‍കുട്ടി ഒരു അത്ഭുതം മാത്രമല്ലായിരുന്നു ....!!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

ജീവിതത്തില്‍ നിന്നു ...!!!

ജീവിതത്തില്‍ നിന്നു ...!!!.
.
ചിലപ്പോള്‍ ശൂന്യതയില്‍ നിന്നാകും ജീവിതം ഉണ്ടാവുകയെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു . ഒന്നുമില്ലായ്മയും ചിലപ്പോള്‍ എല്ലാം ഉള്ളതിനേക്കാള്‍ വലുതായി തോന്നാം . അല്ലെങ്കില്‍ നേരെ തിരിച്ചും ..
.
എല്ലാം നഷ്ടപ്പെട്ട് ഇനി മുന്നോട്ട് ഒരു വഴിയും കാണാതെ ആണ് ഞാന്‍ അന്ന് ആ തീവണ്ടിയില്‍ തിരിച്ചുള്ള യാത്രക്കായി കയറിയത് . എന്നും നില്ക്കാന്‍ കൂടി ഇടം കിട്ടാത്ത ആ തീവണ്ടിയില്‍ അന്ന് മാത്രം തീരെ തിരക്കില്ലാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു . എന്നെ പോലെ ആ തീവണ്ടിയും അനന്തത യിലേക്ക് തന്നെയാണോ യാത്ര ചെയ്യുന്നത് എന്ന് എനിക്ക് തോന്നി പോയി …!.
.
ഇരിക്കാന്‍ പല ഇടങ്ങള്‍ ഉണ്ടായപ്പോള്‍ എവിടെ ഇരിക്കണമെന്ന് അറിയാതെ ഞാന്‍ രണ്ടു മൂന്നിടങ്ങള്‍ മാറി മാറി ഇരിക്കവെയാണ് പെട്ടെന്ന് ഒരു യുവാവ് വാതിലിനടുത്തേക്ക് നടന്നു നീങ്ങുന്നത്‌ കണ്ടത്. അയാളുടെ പോക്കില്‍ ഒരു പന്തികേട്‌ പെട്ടെന്ന് തന്നെ മനസ്സിലാക്കാം. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി പതുങ്ങി പതുങ്ങിയുള്ള ആ പോക്ക് കണ്ടത് തന്നെ എനിക്ക് സംശയമായി. ഞാന്‍ ഉടനെ പിന്നാലെ ചെന്നു ...!.
.
വാതിലിനടുത്തേക്ക് നീങ്ങി നിന്ന ആ യുവാവ് ഒഴിഞ്ഞ ഒരിടം എത്തിയതും പുറത്തേക്കു ചാടാന്‍ ആഞ്ഞതും ഒന്നിച്ചായിരുന്നു. അയാളുടെ ജീവിത ദുരിതങ്ങള്‍ ഓടുങ്ങാത്തത് കൊണ്ടാകാം, അയാളെ എനിക്കെന്‍റെ കയ്യില്‍ ഒതുക്കിയെടുക്കാന്‍ വളരെ എളുപ്പം സാധിച്ചത്. മരണത്തില്‍ നിന്ന് രക്ഷപ്പെടുതിയതിന്റെ അല്ല, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിന്റെ ദേഷ്യം അയാള്‍ എന്നോട് ശരിക്കും പ്രകടിപ്പിക്കുക തന്നെ ചെയ്തു..
.
എങ്ങും വിടാതെ കുറച്ചു സമയം അയാളെ ഞാന്‍ അടക്കി പിടിക്കുക തന്നെ ചെയ്തു. ആദ്യമെല്ലാം വളരെയധികം കുതറി മാറാന്‍ കഠിന പ്രയത്നം ചെയ്തെങ്കിലും ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് സമയമായിട്ടില്ലാതതിനാല്‍ എനിക്കയാളെ ഒതിക്കി നിര്‍ത്താന്‍ കഴിഞ്ഞു. പിന്നെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞാകണം അയാള്‍ എന്റെ മാറില്‍ വീണു പൊട്ടിക്കരയാന്‍ തുടങ്ങി..
.
അയാളുടെ ഒരു പ്രതികരണവും അപ്പോള്‍ എന്നെ സ്പര്‍ശിക്കുന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അയാളെക്കാള്‍ കഠിനമായ അവസ്ഥയില്‍ നില്‍ക്കുന്ന എനിക്ക് അയാളുടെ കാര്യങ്ങളില്‍ എന്ത് തോന്നാന്‍. . . പക്ഷെ ഇയാള്‍ എന്നെ കൂടുതല്‍ കൂടുതല്‍ മുറുകെ പിടിച്ചു പൊട്ടി പൊട്ടി കരയാന്‍ തുടങ്ങിയതും ഞാന്‍ മെല്ലെ അഴയാന്‍ തുടങ്ങി..
.
അയാളെ ചേര്‍ത്ത് പിടിച്ചു കുറച്ചു സമയം ഇരിക്കുന്നതില്‍ നിന്നും, അപ്പോള്‍ കടന്നു വന്ന കാപ്പി വില്‍പ്പനക്കാരന്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി. ഞാന്‍ രണ്ടു പേര്‍ക്കും കാപ്പ് വാങ്ങി ഒന്ന് അയാള്‍ക്ക് കൊടുക്കവേ അയാളത് ആര്‍ത്തി യോടെയാണ് വലിച്ചു കുടിച്ചത്. ജീവിതത്തോട് അയാള്‍ക്ക് ഇത്രയും ആര്‍ത്തിയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു അപ്പോള്‍. . എന്നിട്ടും അയാള്‍ എന്തിനു മരിക്കാന്‍ തുടങ്ങി എന്നത് എന്നെ വിഷമിപ്പിച്ചു കുറെ ഏറെ നേരത്തെ നിശബ്ദതക്കു ശേഷമാണ് പിന്നെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത് തന്നെ. അയാള്‍ മെല്ലെ പറയാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധയോടെ കേട്ട്കൊണ്ടിരുന്നു. .
.
തമിഴു നാട്ടിലെ ഒരു ഗ്രാമത്തിലാണ് അയാളുടെ വീട്. ഗ്രാമം എന്നാല്‍ ശരിക്കും ഒരു ഉള്‍നാടന്‍ ഗ്രാമം തന്നെ. പുറത്തുള്ള ജീവിതം വെറും സ്വപ്നങ്ങളില്‍ മാത്രമുള്ള അവിടുതുകാര്‍ക്ക് ജീവിതം സത്യമായിരുന്നു എപ്പോഴും. അയാളുടെ വീട്ടില്‍ നിന്നും പട്ടണത്തിലേക്കുള്ള ബസ്‌ കയറാന്‍ കുറച്ചധികം നടക്കണമായിരുന്നു. ആ നടവഴിയിലാണ് അയാള്‍ അവളെ ആദ്യമായി കാണുന്നത്. ഒരിക്കല്‍ മാത്രം എന്നപോലെ വിരുന്നെതുമായിരുന്ന ഒരു കുഞ്ഞു മഴയില്‍ അവള്‍ നനഞ്ഞ് ഒലിച്ചു ഓടിവരികയായിരുന്നു അപ്പോള്‍. . നനയാതിരിക്കാനായി അവളുടെ മാറോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരു ആട്ടിന്‍ കുട്ടിയുമായി അവള്‍ ഓടിക്കയറിയത് അയാളുടെ ഹൃദയത്തിലെക്കായിരുന്നു. .
.
അയാളെയും കടന്നു അവള്‍ ഓടി മറയുന്നത് ആ മഴയില്‍ തന്നെ അയാള്‍ നോക്കി നിന്നു. പിന്നെ അവളെയും ഹൃദയത്തിലേറ്റി അയാള്‍ യാത്രയും തുടങ്ങി. പിന്നീടെന്നും അവളെ കാത്തുള്ളതായിരുന്നു അയാളുടെ ദിനങ്ങള്‍. അവളുടെ വഴിയില്‍ അവളെയും കാത്തു നിന്നിരുന്ന അയാള്‍ അവളുടെ വീടും വീട്ടുകാര്യങ്ങളും ഓരോന്നായ് കൌതുക പൂര്‍വ്വം കണ്ടെത്താന്‍ തുടങ്ങി..
.
അനുഭവിക്കും തോറും ഏറി വരുന്ന ആനന്തം പോലെ അറിയും തോറും അവളോടുള്ള ഇഷ്ടം പ്രണയമായി വളരുകയായിരുന്നു അയാളുടെ ഉള്ളില്‍ . അവളുടെ വീടും, വീട്ടു കാര്യങ്ങളും അയാള്‍ മെല്ലെ മെല്ലെ മനപ്പാടമാക്കി. എന്നാല്‍ ഒരിക്കല്‍ പോലും അവള്‍ അയാളെ കണ്ടെന്നു നടിച്ചതുപോലും ഇല്ലായിരുന്നു. അയാള്‍ പക്ഷെ ഒരിക്കലുംതന്റെ പ്രണയം അവളോട്‌ തുറന്നു പറഞ്ഞുമില്ല. എങ്കിലും പക്ഷെ വികൃതി കാട്ടാന്‍ കാലത്തോളം മിടുക്കന്‍ വേറെ ആരുണ്ട്‌ ..
.
പറഞ്ഞില്ലെങ്കിലും കേട്ടില്ലെങ്കിലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അടുക്കുന്നത് കാലത്തിന്റെ കൈകളിലൂടെയായിരുന്നു. ഒടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം കാലം തന്നെ കരുതി വെച്ച ഒരു നിമിഷത്തില്‍ അയാള്‍ അവളോട്‌ അയാളുടെ പ്രണയം തുറന്നു പറഞ്ഞു. ഒരു നിമിഷം അവള്‍ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്ന് പിന്നെ ചോദിച്ചത് നിങ്ങള്‍ക്ക് ജീവിക്കാന്‍ ജോലിയൊന്നും ഇല്ലല്ലോ, ആദ്യം ഒരു തൊഴില്‍ കണ്ടെത് എന്നായിരുന്നു. ഒന്ന് പിടഞ്ഞ അയാള്‍ മുഖത്ത് നോക്കാതെയാണ്‌ തനിക്കു തൊഴില്‍ ഒന്നും അറിയില്ലെന്ന് പറഞ്ഞു ഒപ്പിച്ചത് പെട്ടെന്ന് തന്നെ വളരെ ജീവിത പരിചയമുള്ള ഒരാളെ പോലെ ആ പെണ്‍കുട്ടിയുടെ മറുപടി വാന്നു . അറിയാത്തത് പഠിക്കണം. ഇനി തൊഴില്‍ അറിയില്ലെങ്കില്‍ എന്തെങ്കിലും കച്ചവടവും ആകാമല്ലോ എന്ന്..
.
ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം നാശത്തില്‍ മാത്രം കലാശിക്കുമെങ്കിലും ഒന്നും ചെയ്യാതിരിക്കാന്‍ ജീവിതം നമ്മെ അനുവതിക്കില്ല . അങ്ങിനെ കൂട്ടുകാരോടൊക്കെ കടം വാങ്ങി അയാള്‍ ഒരു ചെറിയ കച്ചവടം തുടങ്ങി. അവളുടെ വീട് പൊതു പാതയോരത്ത് തന്നെ ആയിരുന്നത് കൊണ്ട് അവിടെ അങ്ങിനെ ഒരു സ്ഥാപനം തുടങ്ങിയതില്‍ അവളെ എപ്പോഴും കാണാമല്ലോ എന്ന ദുരാഗ്രഹവും അയാളില്‍ ഉണ്ടായിരുന്നു . കച്ചവടത്തില്‍ മുന്‍പരിചയം ഒന്നും അയാള്‍ക്കുണ്ടായിരുന്നില്ലെങ്കിലും ആവേശം കൊണ്ട് മാത്രം അയാള്‍ നന്നായി തന്നെ പണിയെടുക്കാന്‍ തുടങ്ങി..
.
എത്ര അടുത്ത് കണ്ടാലും ഇതിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ അയാളോട് സംസാരിക്കാനോ അയാളെ ശ്രദ്ധിക്കുന്നു എന്ന് വരുത്താനോ ശ്രമിചിരുന്നെ ഇല്ലായിരുന്നു. അവളെ നോക്കി നില്‍ക്കാറുള്ളതല്ലാതെ അയാളും അവളോട്‌ ഒരിക്കലും ഒന്നും സംസാരിക്കാന്‍ ശ്രമിചിരുന്നുമില്ല. എങ്കിലും അവരുടെ ഹൃദയങ്ങളും മനസ്സും ഏറെ അടുത്തിരുന്നത് അവര്‍ക്ക് തന്നെ അനുഭവിക്കാനും സാധിക്കുമായിരുന്നു. .
.
എത്ര നന്നായി അധ്വാനിച്ചാലും ചില സമയങ്ങളില്‍ നമുക്ക് കിട്ടുന്നത് നഷ്ട്ടങ്ങള്‍ മാത്രമായിരിക്കും. അയാള്‍ക്കും ജീവിതം കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നില്ല . അപരിചിതത്വം നല്‍കുന്ന പ്രശ്നങ്ങളോടൊപ്പം കാലത്തിന്റെ കുസൃതികളുമായപ്പോള്‍ കച്ചവടം എട്ടു നിലയില്‍ പൊട്ടി. അന്ന് സ്ഥാപനം അടച്ചു പൂട്ടി താക്കോല്‍ ഉടമക്ക് കൊടുത്തു തിരിച്ചു വരുമ്പോള്‍ അവള്‍ വഴിയരുകില്‍ അയാള്‍ക്കായി കാത്തു നിന്നിരുന്നു. ഒന്നില്‍ തോറ്റെന്നു കരുതി ജീവിതം അവസാനിക്കുന്നില്ലെന്നും ഇനിയും തളരാതെ അടുത്ത കാര്യം നോക്കാനും അവള്‍ പറഞ്ഞപ്പോള്‍ അയാളുടെ നഷ്ട്ടങ്ങള്‍ ഇരട്ടി ലാഭമായി തിരിച്ചെത്തിയ പോലെ ആയി അയാള്‍ക്ക്‌.. ഒന്നും കഴിയില്ലെങ്കില്‍ ഒരു ജോലിക്ക് ശ്രമിക്കാനും പറഞ്ഞു അവള്‍..
.
കൂട്ടുകാരോടൊത് അയാള്‍ വീണ്ടും ആലോചനകളില്‍ മുഴുകിയപ്പോഴൊക്കെ അവളുടെ മുഖവും വാക്കുകളും മാത്രമായിരുന്നു അയാളുടെ മനസ്സില്‍. പല വഴികള്‍ ആലോചിച്ചെങ്കിലും പല കാര്യങ്ങള്‍ ശ്രമിച്ചു എങ്കിലും ഒന്നും നടക്കാതെ അയാള്‍ എല്ലാവരുടെയും ഉപദേശം മാനിച്ചു ഒടുവില്‍ ഗള്‍ഫിലേക്ക് പോകാന്‍ കിട്ടിയ ഒരു അവസരം മുതലാക്കാന്‍ തീരുമാനിച്ചു. അങ്ങിനെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി അയാള്‍...
.
പോകാന്‍ വേണ്ട തുകയ്ക്കുള്ള ഓട്ടതിലായി പിന്നെ. അതൊക്കെ ഒരുവിധം ഒപ്പിക്കാം എന്നായപ്പോള്‍ അതിനുള്ള ആവശ്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് പോകാന്‍ അയാള്‍ ഒരുങ്ങി. പക്ഷെ അതിനുള്ള പണം അപ്പോള്‍ കയ്യിലുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ അതിനു മുന്‍പ് അവളോട്‌ യാത്രപറയാന്‍ അവളുടെ അടുത്തേക്ക് ചെന്നു. കുറെ സമയം പല ദിവസങ്ങളില്‍ കാത്തു നിന്നെകിലും അവളെ കാണാതെ അയാള്‍ ഒടുവില്‍ അവളുടെ വീട്ടിലേക്കു തന്നെ പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടിലേക്കു ആദ്യമായാണ്‌ അയാള്‍ കടന്നു ചെല്ലുന്നത് തന്നെ. അവിടെയെത്തി അവളെ പുറത്തേക്കു വിളിച്ചപ്പോള്‍ കടന്നു വന്നത് അവളുടെ അച്ഛനും രണ്ടാനമ്മയും ആയിരുന്നു. അവളെ കാണണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അമര്‍ത്തിയൊന്നു മൂളി അവളെ വിളിച്ചു. അവരുടെ മുന്നില്‍ വെച്ച് തന്നെ അയാള്‍ അവളോട്‌ കാര്യം മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു. .
.
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ആരോ തന്നെ പുറകിലേക്ക് വലിക്കുന്നതായി തോന്നി തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ഓടിക്കിതച്ചു പുറകില്‍ എത്തി നില്‍ക്കുന്നു. യാത്രക്ക് കയ്യില്‍ പണമുണ്ടാകില്ല എന്നറിയാം അതുകൊണ്ട് ഇതെടുതോളാന്‍ പറഞ്ഞു അവളുടെ മോട്ടുപോലെ അത്രയും ചെറുതായ കമ്മല്‍ ഊരി അവന്‍റെ കയ്യില്‍ കൊടുത്തു അതെ വേഗത്തില്‍ തിരിച്ചു ഓടിപോയി. അവളുടെ വരവും പോക്കും സ്വപ്നതിലെന്നോണം മാത്രം കണ്ടു നിന്ന അയാള്‍ പിന്നെ സന്തോഷം മോണ്ട് മതിമറന്നു അവിടെ തന്നെ ഇരുന്നു കരഞ്ഞുപോയി..
.
അതുവരെയും അവരുടെ ബന്ധം ആരോടും പറയാതിരുന്ന അയാള്‍ അന്ന് സന്തോഷം അടക്കാനാകാതെ അവളെ ഇഷ്ട്ടമാനെന്നും അവള്‍ അയാള്‍ക്ക്‌ യാത്രക്കായി അവളുടെ കമ്മല്‍ ഊരി നല്‍കിയെന്നും അടുത്ത കൂട്ടുകാരോട് പറഞ്ഞു. അവരോടൊത് അവളുടെ ഗുണങ്ങള്‍ വിവരിക്കാന്‍ അയാളന്നു ആദ്യമായി വാക്കുകള്‍ക്കു വേണ്ടി തപ്പി തടഞ്ഞു. പിന്നെ എത്രയും വേഗം അയാള്‍ പട്ടണത്തിലേക്ക് പുറപ്പെട്ടു . പട്ടണത്തിലെത്തി, അയാളുടെ യാത്രക്കാവശ്യമായ ഒരുക്കങ്ങളൊക്കെ ചെയ്തു തിരിച്ചു പോകാന്‍ തീവണ്ടിയില്‍ കയറും മുന്‍പ് നാട്ടിലുള്ള അടുത്ത ഒരു കൂട്ടുകാരനെ വിളിച്ചപ്പോഴാണ് ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ വിവരം അയാള്‍ അറിഞ്ഞത്. .
.
അയാള്‍ക്ക്‌ തന്റെ കമ്മല്‍ ഊരിക്കൊടുത്തു തിരിച്ചു ചെന്ന അവളെ അവളുടെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അടിക്കുകയും വഴക്ക് പറയുകയും നാട്ടുകാരുടെ മുന്നിലിട്ട് അവളെ അപമാനിക്കുകയും ചെയ്തെന്നും, അതില്‍ മനസ്സ് വിഷമിച്ച അവള്‍ നേരെ അകത്തു കയറി തൂങ്ങി മരിചെന്നുമായിരുന്നു ആ വാര്‍ത്ത. അതോടെ ജീവിതം തന്നെ നഷ്ട്ടപ്പെട്ട പോലെ ആയ അയാളും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു....!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

രക്ഷ ...!!!

രക്ഷ ...!!!
.
രക്ഷപ്പെടാന്‍ പഴുതുകളില്ലാത്ത വിധം തീര്‍ക്കപ്പെടുന്ന ബന്ധനങ്ങള്‍ ജീവിതത്തിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും താണ്ടാന്‍ ആകില്ല എന്നറിഞ്ഞാലും അതന് മുതിരുക തന്നെ ചെയ്യും എല്ലാവരും. എന്നിട്ട് ജീവിതവും ജീവനും ബലി നല്‍കി മറ്റുള്ളവര്‍ക്ക് മാത്രം തീരാത്ത വേദനുമായി ആ ജീവിതങ്ങള്‍ എരിഞ്ഞടങ്ങുകയും ചെയ്യും ....!
.
അങ്ങിനെ ഒരു മെസ്സേജ് മൊബൈലില്‍ വന്നപ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ജിജ്ഞാസ തോന്നി. ഞാന്‍ അപ്പോള്‍ ഡ്രൈവ് ചെയ്യുകയായിരുന്നത് കൊണ്ട് വേഗം തന്നെ വണ്ടി ഒതുക്കി നിര്‍ത്തി മൊബൈല്‍ തുറന്നു മെസ്സേജ് വായിക്കാന്‍ തുടങ്ങി. ആദ്യമായിട്ടായിരുന്നു എന്റെ അനിയത്തി കുട്ടിയെ പോലെയുള്ള ആ പെണ്‍കുട്ടി എനിക്ക് ഒരു മെസ്സേജ് അയക്കുന്നത്. അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നാദ്യമായാണ് എനിക്കവരുടെ ഒരു വിവരം കിട്ടുന്നതും. അതുകൊണ്ട് തന്നെ അത് വായിക്കാന്‍ എനിക്ക് വല്ലാത്ത തിടുക്കവും ആയിരുന്നു..
.
ഒരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരുഭൂമിയിലെ മഹാ നഗരത്തില്‍ വെച്ച് എന്റെ ഒരു സുഹൃത്തിന്റെ കൂടെയാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെടുന്നത്. സുഹൃത്തിന്റെ സുഹൃത്ത്‌ എന്നതിനേക്കാള്‍ ഞങ്ങള്‍ തമ്മിലായിരുന്നു വേഗത്തില്‍ അടുത്തത്. ഒരു നല്ല കൂട്ടുകാരിയായി, ഒരു നല്ല കേള്‍വിക്കാരിയായി, ഒരു നല്ല സഹയാത്രികയായി എല്ലാം അവള്‍ എനിക്ക് ഏറെ അടുപ്പമുള്ളതായി. എന്റെ വേദനകള്‍ എന്റെ സന്തോഷങ്ങള്‍ എന്റെ ആകുലതകള്‍ എന്തിനു എന്റെ ചിന്തകള്‍ വരെ എല്ലാം ഞാന്‍ പറയാതെ അറിയാന്‍ മാത്രം അവള്‍ എന്നോട് അടുത്തിരുന്നു. എന്നിട്ടും അതൊരു പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു ഞങ്ങളെ സംശയിച്ചവര്‍ ഏറെയാണ്‌. അതിനിടയിലും പക്ഷെ..
.
ഒരു ആണ്‍കുട്ടിയോട് എങ്ങിനെ അടുക്കാമോ അതിനെക്കാള്‍ നന്നായി ഒരു പെണ്‍കുട്ടിയോട് സൗഹൃദം ഉണ്ടാക്കാം എന്ന് അവളാണ് എനിക്ക് ആദ്യം പഠിപ്പിച്ചു തന്നത്. സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ തെറ്റിക്കാതെ ചാപല്ല്യങ്ങളില്‍ അകപ്പെടാതെ ലിംഗ വ്യത്യാസം തോന്നിക്കാതെ ഞങ്ങളുട ബന്ധം ഏറ്റവും മനോഹരമായി സൂക്ഷിക്കാന്‍ അവള്‍ക്കു കഴിയുന്നു എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ നന്മയും. ഒന്നിച്ചു യാത്ര ചെയ്യ്മ്പോഴും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും ഒന്നിച്ചു സമയം ചിലവിടുംപോഴും എല്ലാം പരസ്പരം അറിയാനായിരുന്നു ഞങ്ങള്‍ ഏറെ ശ്രമിച്ചതും. .
.
ഞാനും അവളും തമ്മിലുള്ള സൌഹൃദത്തിന്റെ സത്യം അറിഞ്ഞു തന്നെയാണ് അവളുടെ സുഹൃത്ത്‌ അവളെ പ്രൊപ്പോസ്‌ ചെയ്തതും. അത് അറിഞ്ഞവരുടെ നെറ്റിയിലെ ചുളിവുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അയാളെ കുറിച്ചും അയാളുടെ ആവശ്യവും അവള്‍ ആദ്യം പറഞ്ഞതും എന്നോട് തന്നെ. ആലോചിച്ചപ്പോള്‍ എനിക്കും അതൊരു നല്ല കാര്യമായി തോന്നി. അവള്‍ക്കു ഏറ്റവും യോജ്യനായ ഒരാള്‍ തന്നെയാണ് അയാളെന്നു എനിക്ക് ഉറപ്പും ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ ആ ബന്ധത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..
.
പിന്നെ ആഘോഷത്തിന്റെ നാളുകളായിരുന്നു. പെണ്ണ് കാണലിന്റെ , നിശ്ചയത്തിന്റെ പിന്നെ കല്യാണത്തിന്റെ. എല്ലാം ആഘോഷിക്കുകതന്നെ ചെയ്തു ഞങ്ങള്‍. വീട്ടില്‍ നിന്നും മകള്‍ പടിയിറങ്ങി പോകുമ്പോള്‍ ഒരു അമ്മയുടെ ആകുലതകള്‍ പോലെയായിരുന്നു അവള്‍ എന്നെ വിട്ടു പോകുമ്പോള്‍ എനിക്ക് തോന്നിയത്. എന്നെ വിട്ടു പോവുകയല്ല അല്ലെങ്കില്‍ അങ്ങിനെ ഉണ്ടാകില്ല എന്ന് എനിക്കും അവള്‍ക്കും ഉറപ്പുണ്ടായിട്ടും എനിക്ക് അങ്ങിനെയാണ് തോന്നിയത്..
.
ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും പിന്നീടും ഉണ്ടായിട്ടില്ലെങ്കിലും ഒരു സാമൂഹിക മര്യാദ കാണിക്കാന്‍ അവളും ഞാനും എപ്പോഴും ശ്രമിക്കാന്‍ തുടങ്ങി പിന്നെ. ഒരു വിവാഹിതയായ വീട്ടമ്മയെ പോലെ അവള്‍ മാറുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്ന്. അവള്‍ക്കു വീട്ടില്‍ അച്ഛനും അമ്മയും ഒരു അനുജത്തിയാണ് ഉണ്ടായിരുന്നത്. എന്റെ അനിയത്തിയായി തന്നെ കണ്ടിരുന്ന അവള്‍ക്കു ഞാന്‍ അവളുടെ ഏട്ടന്‍ തന്നെയായിരുന്നു. എന്തിനും ഏതിനും ആദ്യം അവള്‍ വിളിച്ചിരുന്നത്‌ എന്നെയും..
.
കല്യാണത്തിന് ശേഷം കുറച്ചു കഴിഞ്ഞതും അവളുടെ ഭര്‍ത്താവിനു സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകേണ്ടി വന്നു. അയാളുടെ കുടുംബ കാര്യങ്ങളും ജോലിക്കാര്യങ്ങലുമായി ഒരുപാട് കുഴഞ്ഞു മറിയലുകള്‍ ഒരുമിച്ചാണ് അവര്‍ക്കുണ്ടായത്. എനിക്കോ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അവര്‍ ഞങ്ങളെ വിട്ടു അങ്ങോട്ട്‌ പോവ്കതന്നെ ചെയ്തു. അന്ന് യാത്ര പറയുമ്പോള്‍ ആ അനിയത്തി കുട്ടിയായിരുന്നു ആദ്യമായി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്. അവളുടെ സങ്കടം എന്നെ വല്ലാതെ ഉലക്കുകതന്നെ ചെയ്തിരുന്നു..
.
അവളെയും അനിയത്തിയെയും നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങിയത് അപ്പോള്‍ മാത്രമാണ്. ജീവിതത്തിലെ ചില നഷ്ട്ടപെടലുകള്‍ ചിലപ്പോള്‍ എന്നതെക്കുമാനെന്നു എനിക്ക് തോന്നിയത് അപ്പോള്‍ ആദ്യമായിട്ടാണ്. അതിനെക്കാള്‍ വല്ലാത്തൊരു ഉത്ഖണ്ട യായിരുന്നു ഏറെയും മനസ്സില്‍.. അല്ലെങ്കില്‍ കാരണമില്ലാത്ത ഒരു ചെറിയ പേടി തന്നെ ആയിരുന്നു എന്നും പറയാം. പേടിച്ച പോലെ തന്നെ, പിനീട് അവരുടെ ഒരു വിവരവും എനിക്കില്ലായിരുന്നു.. ബന്ധപ്പെടാന്‍ കഴിയുന്ന എല്ലാ മര്‍ഘങ്ങളിലൂടെയും ഞാന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചതെയില്ല. പിന്നെ പിന്നെ ഞാനും അതിനു മുതിരാതായി. അവര്‍ ഒരു വിങ്ങലായി മനസ്സില്‍ അങ്ങിനെ കിടന്നു..
.
അപ്പോഴാണ് ഇങ്ങിനെ ഒരു എഴുത്ത്. അതും എന്റെ ആ അനിയത്തി കുട്ടിയുടെ. വേഗം തന്നെ ഞാനത് തുറന്നു വായിക്കാന്‍ തുടങ്ങി. എവിടെ തുടങ്ങണം, എങ്ങിനെ എഴുതണം എന്ന അവ്യക്തത നിഴലിക്കുന്ന ആവരികളില്‍ ആകെ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് യാത്രപറഞ്ഞു അവര്‍ പോന്നത് നരകതിലെക്കായിരുന്നു. അവളുടെ ഭര്‍ത്താവിന്റെ അച്ഛന്‍ നടത്തുന്ന വേശ്യലയതിലെക്കാന് അവര്‍ എത്തിപ്പെട്ടത്. എതിര്‍ത്ത അവരുടെ അച്ഛനെയും അമ്മയെയും അവര്‍ കൊന്നു. മരിക്കാന്‍ പോലും അനുവാദമില്ലാത്ത ആ നരകത്തില്‍ നിന്ന് ഇന്ന് അവര്‍ രണ്ടു പേരും രക്ഷപ്പെട്ടു. അല്ലെങ്കില്‍ രക്ഷപ്പെടുന്നു. മരണത്തിലേക്ക്. അതിനു മുന്‍പ് മോഷ്ട്ടിചെടുത്ത മൊബൈലില്‍ നിന്ന് അവസാനത്തെ മെസ്സേജ് എനിക്ക്......!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..