Tuesday, September 14, 2010

കാത്തിരിപ്പിന്റെ ജീവന്‍ ...!!!

കാത്തിരിപ്പിന്റെ ജീവന്‍ ...!!!

വിറച്ച് ഇരുന്നിരുന്ന നഗരം അപ്പോള്‍ വിറങ്ങലിക്കുക കൂടി ചെയ്തിരുന്നു. ആകാശത്തില്‍ നിന്ന് ചുവപ്പ് ചോരയായി ഭൂമിയില്‍ പരന്നൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . മനുഷ്യരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള കരച്ചിലുകള്‍ ആരാച്ചാര്‍മാരുടെ അലര്‍ച്ചകളില്‍ മുങ്ങിപ്പോയിരുന്നു. കാവല്‍ക്കാര്‍ കാഴ്ചക്കാര്‍ മാത്രമാകുമ്പോള്‍ സ്വത്ത് അന്ന്യര്‍ക്കു സ്വന്തം. അധികാരികള്‍ അവരവരുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെ നെട്ടോട്ടമോടുമ്പോള്‍ അവരാല്‍ സംരക്ഷിക്കപ്പെടേണ്ടവരുടെ കടമകള്‍ ആര് നോക്കാന്‍ .

ഞാന്‍ ആ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. എന്നെക്കൂടാതെ അവിടെ കുറച്ചുപേര്‍ ഉണ്ടായിരുന്നു. അതില്‍ എന്റെ തൊട്ടടുത്തായി ഇരുന്നിരുന്ന ഒരു വലിയ കുടുംബം എന്നെ വല്ലാതെ നൊമ്പരപ്പെടുതിയിരുന്നു. വയസ്സായ അച്ഛനും അമ്മയും ഭാര്യയും മൂന്നു കുട്ടികളും പിന്നെ അവരുടെ മകളോ അനിയത്തിയോ ആയ വേറെ രണ്ടു പെണ്‍കുട്ടികളും. അവര്‍ എല്ലാവരും വ്യാകുലതകളോടെ അയാളെ മാത്രം കാത്തു കാത്തിരിക്കുകയാണ്. അവരെല്ലാവരും കൂടി അയാളുടെ പുതിയ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയതാണ്. ഓഫീസില്‍ നിന്ന് അയാള്‍ നേരെ ഇങ്ങോട്ട് വരാമെന്നും അപ്പോഴേക്കും അവരോടു റെയില്‍വേ സ്ടഷനില്‍ വരാനുമായിരുന്നു പറഞ്ഞിരുന്നത്.

അങ്ങിനെയാണ് അവരെല്ലാവരും നേരത്തെ തന്നെ ഇവിടെ എത്തിയത്. അയാള്‍ വരാന്‍ പിന്നെയും സമയമുണ്ടായിരുന്നതുകൊണ്ട് അവര്‍ കാത്തിരിക്കുകയായിരുന്നു. കയ്യില്‍ കരുതിയതെല്ലാം നേരത്തെ കഴിച്ചു കഴിഞ്ഞിരുന്നതിനാല്‍ അപ്പോഴേക്കും കുട്ടികള്‍ വിശന്നു കരയാന്‍ തുടങ്ങിയിട്ടും അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനും പറ്റിയിരുന്നില്ല. അവരുടെ കയ്യില്‍ പൈസ ഉണ്ടോ എന്നറിയില്ല. ഒരുപക്ഷെ ഉണ്ടായിരുന്നെങ്കില്‍ കുട്ടികള്‍ അത്രമാത്രം കരഞ്ഞു പറഞ്ഞിട്ടും അവര്‍ വാങ്ങി കൊടുക്കാതിരിക്കുമോ. എങ്ങിനെയാണ് ഞാന്‍ ഇടപെടുക എന്ന് കരുതി ഞാന്‍ വിഷമത്തോടെ ഇരുന്നു.

കലാപം അവിടെയൊന്നും അല്ലാതിരുന്നിട്ടും മനസ്സ് വ്യാകുലമായിരുന്നു. ആര് വന്നാലും പോയാലും സംശയത്തിന്റെ ഒരു നിഴല്‍ അവരെ പിന്തുടര്‍ന്നിരുന്നു. എല്ലാവരിലും വല്ലാത്തൊരു പേടി നിറഞ്ഞു നിന്നിരുന്നു. ഇനി വണ്ടികള്‍ ഏതെങ്കിലും വരുമെന്നോ പോകുമെന്നോ ആരും പ്രതീക്ഷിക്കുന്നു പോലുമില്ലായിരുന്നു. എന്നിട്ടും ആരും പുറതുപോയില്ല. ഒരുപക്ഷെ ആ രാത്രിയില്‍ അവിടമാണ് കൂടുതല്‍ സുരക്ഷിതമെന്ന് ഒരു തോന്നല്‍ എല്ലാവരിലും ഉണ്ടായിരുന്നു. അല്ലെങ്കിലും അപ്പോള്‍ പുറതുപോയാലും മറ്റൊരു വാഹനം കിട്ടാനും സാധ്യതയില്ലായിരുന്നു. ടെലിവിഷനില്‍ ഭീകരമായ നരഹത്യയുടെ ദ്രിശ്യങ്ങള്‍ അപ്പോഴേക്കും പേടിപ്പെടുത്തും വിധം വരാന്‍ തുടങ്ങിയിരുന്നു. അതോടെ എല്ലാവരിലും ഒരു തേങ്ങല്‍ തൊണ്ടയില്‍ നിന്ന് മെല്ലെ പുറത്തുവരാനും തുടങ്ങി.

കുട്ടികളുടെ കരച്ചില്‍ ശക്തമായപ്പോള്‍ ഞാന്‍ അവരുടെ അനുവാതതോടെ കുട്ടികളെയും കൂട്ടി കടയില്‍ ചെന്നു. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് ഞാനും അവരോടൊപ്പം കുറച്ച് ഭക്ഷണം കഴിച്ചു. കുട്ടികള്‍ ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള്‍ തന്നെ എന്റെ വയറു നിറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടത് വാങ്ങിക്കൊണ്ടുവന്ന്‍ അവര്‍ക്ക് കൊടുത്തപ്പോള്‍ നന്ദിയോടെ വാങ്ങി അവരത് വാരിത്തിന്നുകയായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടി ടെലിവിഷനിലേക്ക് നോക്കി അമ്മെ അച്ഛനെന്നു അലറിയത്. എല്ലാവരും നോക്കുമ്പോഴേക്കും ആ ദൃശ്യം മാറിയിരുന്നു. പകുതി കഴിച്ച കയ്യുമായി എല്ലാവരും ടിവിയിലേക്ക് നോക്കിയിരിക്കെ ആ ദൃശ്യം പിന്നെയും വന്നു. ഭീകരമായ കലാപത്തില്‍ തകര്‍ന്നടിഞ്ഞ നഗരത്തിലെ റോഡില്‍ ചിതറിക്കിടക്കുന്ന ശവങ്ങള്‍ക്കിടയില്‍ , അവരുടെ അച്ഛനും .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

2 comments:

  1. ഭീകരമായ കലാപത്തില്‍ തകര്‍ന്നടിഞ്ഞ നഗരത്തിലെ റോഡില്‍ ചിതറിക്കിടക്കുന്ന ശവങ്ങള്‍ക്കിടയില്‍ , അവരുടെ അച്ഛനും .....!!!
    kashtam...!!!

    ReplyDelete