Sunday, September 13, 2009

വിവാഹത്തലേന്ന് ...!!!

വിവാഹത്തലേന്ന് ...!!!

അവളുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയിരുന്നു. ഒരു വാഹനാപകടത്തില്‍. അതുകൊണ്ട് തന്നെ അവള്‍ വളര്‍ന്നതും ജീവിച്ചതും അവളുടെ അമ്മൂമ്മയോടോപ്പമായിരുന്നു. വയസ്സായ അമ്മൂമ്മ അവളെ പക്ഷെ പൊന്നുപോലെയാണ് നോക്കിയിരുന്നത്. ഞങ്ങളുടെ ഒരു ബന്ധുവായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അച്ഛന്‍ അവളെ ഒരു മകളെ പോലെ സ്നേഹിച്ചു നോക്കുമായിരുന്നു. കഴിയുന്നതെല്ലാം അച്ഛനും പിന്നെ അവളുടെ മറ്റു ബന്ധുക്കളും അവള്‍ക്കു ചെയ്തു കൊടുക്കുമായിരുന്നു.

അവള്‍ കാണാന്‍ നല്ല കുട്ടിയായിരുന്നു. പഠിക്കാന്‍ മിടുക്കിയും. അടുത്തുള്ള സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ ശേഷം അവളെ നഗരത്തിലെ കോളേജില്‍ ചേര്‍ത്തു. ഒരു ബന്ധുവാണ് അവളെ കൊണ്ടുപോയി ചേര്‍ത്തത്. വേണ്ട ചിലവുകള്‍ മറ്റുള്ളവര്‍ ചെയ്യാറുണ്ടായിരുന്നു. നഗരത്തിലെ കോളേജില്‍ അവള്‍ക്കു ഇഷ്ട്ട വിഷയം തന്നെ കിട്ടിയപ്പോള്‍ എല്ലാവരും സന്തോഷിച്ചു. കൂടെ പോകാന്‍ അടുത്തുനിന്നും ആരുമുണ്ടായിരുന്നില്ല എന്നത് മാത്രമാണ് അമ്മൂമ്മയെയും മറ്റുള്ളവരെയും അല്‍പ്പം വിഷമിപ്പിച്ചത്.

ആദ്യത്തെ കൊല്ലത്തെ പരീക്ഷ കൂടി കഴിഞ്ഞപ്പോള്‍ അവള്‍ എല്ലായിടത്തും ഒരു ആളായി കഴിഞ്ഞിരുന്നു. നല്ല മാര്‍ക്ക്. പഠനത്തില്‍ മാത്രമല്ല മറ്റുള്ള കാര്യങ്ങളിലും അവള്‍ മുന്നിലായിരുന്നു. പാട്ട് പാടാനും ഡാന്‍സ് കളിക്കാനും ഒക്കെ അവളും ഉണ്ടായിരുന്നു മുന്‍പില്‍. അവളുടെ വിശേഷങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അമ്മൂമ്മയ്ക്ക്‌ സന്തോഷമാകുമായിരുന്നു. രണ്ടാമത്തെ കൊല്ലം പകുതിയായപ്പോഴാണ് അവള്‍ കുറച്ചു കൂടി തിരക്കുള്ള ആളായത്. അവള്‍ക്കു അവളുടെ ഒരു സുഹൃത്ത്‌ കൊടുത്ത മൊബൈല്‍ ഫോണും കൂട്ടുകാര്‍ വാങ്ങി കൊടുക്കുന്ന ചുരിദാറുകളും അവളെ നാട്ടിലെ ആണ്‍ പിള്ളേരുടെ കണ്ണിലുണ്ണിയുമാക്കി . എങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി എന്ന സ്ഥാനം, അവള്‍ക്കു വലിയവരുടെ ഇടയില്‍ പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.

രണ്ടാമത്തെ കൊല്ലം കഴിയാറാകുമ്പോഴാണ് അവള്‍ക്കു ഒരു വിവാഹ ആലോചന വന്നത്. അവളുടെ ഒരു ബന്ധു തന്നെയായിരുന്നു ചെറുക്കന്‍. എല്ലാവര്‍ക്കും എല്ലാം അറിയാം. അതുകൊണ്ട് കൂടുതല്‍ ആലോചനയുടെ ആവശ്യവും ഉണ്ടായിരുന്നില്ല. വീട്ടുക്കാര്‍ എല്ലാവരും കൂടി ആലോചന നടത്തി, ഒരു വിധം കാര്യങ്ങളും ഉറപ്പിച്ചു. ചെറുക്കന്‍ വെളിയിലായിരുന്നു. വന്നു, കണ്ടു, ഇഷ്ട്ടമായി. വിവാഹം ഉറപ്പിച്ചു. വളരെ വലിയതായി അല്ലെങ്കിലും നല്ല നിലയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോയി. എല്ലാവരും ആവോളം സഹായിച്ചു, മോശമല്ലാത്ത ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തു. വിവാഹ ദിനം എത്താറായി.

നിശ്ചയം വലിയ കാര്യമായി നടത്തിയിരുന്നില്ല. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അങ്ങിനെ വിവാഹം എത്തി. വീട്ടില്‍ വെച്ചുതന്നെ വിവാഹം നടത്താം എന്നാണു തീരുമാനിച്ചിരുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാം എന്നതും നാട്ടുകാര്‍ എല്ലാറ്റിനും സഹായിക്കും എന്നതും വലിയ ഒരു ആശ്വാസമായിരുന്നു. വിവാഹത്തിന്റെ തലേന്ന് എല്ലാവരും ഉണ്ട് വീട്ടില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളും ചെറുക്കന്റെ ബന്ധുക്കളും എല്ലാം ഒന്നായിരുന്നതിനാല്‍, എല്ലാവരും എല്ലായിടത്തും ഉണ്ടായിരുന്നു. അവളുടെ സുഹൃത്തുക്കളും മറ്റുള്ളവരും, നാട്ടുകാരുമായി നല്ല ആഘോഷം തന്നെ. പെണ്‍കുട്ടി അവളുടെ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങള്‍ തയ്ക്കാന്‍ കൊടുത്തത് വാങ്ങി വരാം എന്ന് പറഞ്ഞു, ഒരു ബന്ധുവിനോപ്പം പുറത്തുപോയി. കല്യാണ വീട്ടില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയും തുടങ്ങി.

സമയം രാത്രിയാകാറായി . കല്യാണത്തിനെത്തുന്ന ബന്ധുക്കളും അടുത്തുള്ളവരും കല്യാണ പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടി പുറത്തു പോയി ഇതുവരെ വന്നിട്ടില്ല. പലരും പേടിക്കാന്‍ തുടങ്ങി. മെല്ലെ മെല്ലെ സംസാരവുമായിതുടങ്ങി. ഒടുവില്‍ അവര്‍ പേടിയോടെ തന്നെ, അന്വേഷിച്ച് ഇറങ്ങാന്‍ തീരുമാനിച്ചു. വണ്ടി ഏര്‍പ്പാടാക്കി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒപ്പം പോയ ബന്ധു ഓടിക്കിതചെതുന്നത്. സാധങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി അവളുടെ കാമുകനോടൊപ്പം ഒളിച്ചോടി എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയുമായി.

4 comments:

  1. ഇപ്പോള്‍ സമാനമായ വാര്‍ത്തകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിയ്ക്കുന്നു...

    ReplyDelete
  2. ആ കുട്ടിക്ക് ആരോടെങ്കിലും മനസ്സിലുള്ളത് നേരത്തേ പറയാമായിരുന്നില്ലേ? മറ്റുള്ളവരെ വേദനിപ്പിക്കാതെയും നാണക്കേടുണ്ടാക്കാതിരിക്കയും ചെയ്യാമായിരുന്നല്ലോ.

    ReplyDelete