Wednesday, September 30, 2009

കൊല്ലാന്‍ പോയിട്ട് ...!!!

കൊല്ലാന്‍ പോയിട്ട് ...!!!

അവളെ കൊല്ലാനുറച്ചു തന്നെയാണ് ഞാനും അവരും യാത്രയായത്. എവിടെയാണ് അവള്‍ ഒളിച്ചിരിക്കുന്നത് എന്ന് ഏകദേശം ഉറപ്പാക്കി എല്ലാ തയ്യാറെടുപ്പോടും കൂടിത്തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. അല്ലെങ്കിലും അങ്ങിനെയുള്ളവര്‍ ജീവിച്ചിരിക്കരുത് എന്നുതന്നെ ഞങ്ങള്‍ അന്ന് നിശ്ചയിച്ചു. എന്നെക്കാള്‍ ആവേശം അവര്‍ക്ക് തന്നെയായിരുന്നു. അവളുടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു ജേഷ്ട്ടന്മാര്‍ക്ക്.

അവള്‍, മിടുക്കിയായ ഒരു പെണ്‍കുട്ടിയായിരുന്നു. മൂന്നു ഏട്ടന്‍ മാരുടെ ഒരൊറ്റ പെങ്ങള്‍. അച്ഛനും അമ്മയും ഒരു അപകടത്തില്‍ മരിച്ച ശേഷം, അവരെക്കാള്‍ തീരെ ചെറുതായിരുന്ന അവളെ അവരാണ് താഴത്തും തലയിലും വെക്കാതെ നോക്കി വളര്‍ത്തിയത്‌. എന്തിനും ഏതിനും ഒരു കുറവും വരുത്താതെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു നല്‍കി ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി അവര്‍ അവളെ രാജകുമാരിയെ പോലെ വളര്‍ത്തി.

കിടിലന്‍ മാരായ ആ ഏട്ടന്മാരെ ഭയന്ന്, നാട്ടിലെ ഒരൊറ്റ ചെറുപ്പക്കാരനും അവളെ ഒന്ന് നോക്കാന്‍ പോലും മിനക്കെടാറില്ല. എങ്കിലും എല്ലാവരുടെയും കണ്ണിലുണ്ണിയായാണ്‌ അവള്‍ വളര്‍ന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. അച്ഛനും അമ്മയും മരിച്ച ഉടനെയുള്ള അവരുടെ വിഷമ കാലത്ത് ഞങ്ങളായിരുന്നു അവരെ സഹായിച്ചിരുന്നത്. അന്ന് തുടങ്ങിയ ബന്ധമാണ് അവരുമായി. എന്റെ സ്വന്തം ജേഷ്ട്ടാനുജന്മാരായി , സ്വന്തം കുഞ്ഞനുജത്തിയായി അവര്‍ വളര്‍ന്നു.

പഠനം കഴിയാനായതും എല്ലാവരും കൂടി അവള്‍ക്കൊരു കല്യാണം ആലോചിച്ചു. എന്റെ മറ്റൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങള്‍ സ്വാമി ഏട്ടന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു പഞ്ച പാവം. യാദൊരു ദുശീലവും ഇല്ലാത്ത, നല്ല നിലയില്‍ ജീവിക്കുന്ന അവന്‍, ആഭ്യന്തര വകുപ്പില്‍ ഉയര്‍ന്ന ജോലിയിലുമാണ്. ആലോചന തുടങ്ങിയപ്പോള്‍ , ഞാന്‍ അവന്റെ പേര്‍ പറഞ്ഞതും തന്നെ എല്ലാവര്ക്കും അത് സമ്മതമായി. എന്റെ വീട്ടുകാരും അവരും അവരുടെ ബന്ധുക്കളും എല്ലാം അതിനു തിടുക്കം കൂട്ടി. അവനാണെങ്കില്‍ അവരുടെ ജാതിയും, മതവും ഒക്കെയും ആയിരുന്നു താനും. പിന്നെ എല്ലാം എന്റെ മേല്‍നോട്ടത്തില്‍ നടക്കാന്‍ തുടങ്ങി. ഞാന്‍ തന്നെ അവനോടും വീട്ടുകാരോടും സംസാരിച്ച്, കാര്യങ്ങള്‍ ശരിയാക്കി.

അവളുടെ കൂടി പൂര്‍ണ്ണ സമ്മതത്തോടെ പെണ്ണ്കാണലും , നിശ്ചയവും, ഒക്കെ കഴിഞ്ഞു, എന്നിട്ടും പക്ഷെ കല്ല്യ്യാണത്തിന്റെ തലേന്ന്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അവള്‍ വേറെ ഒരാളുടെയോപ്പം ഒളിച്ചോടിയത്‌. എന്തിനു അവള്‍ അത് ചെയ്തു എന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. അത് അവളുടെ സഹോദരന്മാരിലും എന്നിലും വേദനയെക്കാള്‍ വാശിയാണ് ഉണ്ടാക്കിയത്. ഇങ്ങനെ ഒരു ചതി ചെയ്ത അവള്‍ ഇനി ജീവിക്കാന്‍ പാടില്ല. തീരുമാനിച്ചതും, അത് നടപ്പിലാക്കാന്‍ ഇറങ്ങിയതും രണ്ടാമതൊന്നു ആലോചിക്കാതെ തന്നെയായിരുന്നു. അന്നത്തെ തിളയ്ക്കുന്ന യൌവനം അതിനു എരിവും കൂട്ടി.

ഞങ്ങളുടെ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ, അവരെ തിരഞ്ഞു കണ്ടെത്തി. ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ചകലെ ഒരു സ്ഥലത്തായിരുന്നു അവര്‍ അപ്പോള്‍. അവര്‍ താമസിക്കുന്നതിനടുത്തെത്തി അവരെ വളഞ്ഞു വെച്ചു. ഒരു ചെറിയ വീടായിരുന്നു അത്. ഒറ്റമുറി മാത്രമുള്ള അതിലേക്കു ഒറ്റ വാതില്‍ മാത്രം. എവിടെയും ശബ്ദമൊന്നും കേള്‍ക്കാതിരുന്നപ്പോള്‍, ഞങ്ങള്‍ ഒന്ന് സംശയിച്ചെങ്കിലും ഉള്ളില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. രണ്ടുപേര്‍ പുറത്തു കാത്തുനിന്നു മറ്റുരണ്ടുപേര്‍ വാതില്‍ ചവിട്ടിപോളിച്ചു അകത്തുകയറി. അവര്‍ക്കൊപ്പം ഞങ്ങളും ചാടിക്കയറി, നോക്കവേ, ഒരു മൂലയില്‍ എന്തോ ചുരുണ്ടുകൂടി കിടക്കുന്നു. വാതില്‍ നന്നായി തുറന്നു വെളിച്ചം ഉണ്ടാക്കി നോക്കവേ അവളുടെ അനിയന്‍ കുട്ടി മോളെ എന്ന വിളിയോടെ തലചുറ്റി വീണു. അവിടെ അവളും അവനും ആത്മഹത്യചെയ്തു കിടക്കുന്നു.

2 comments:

  1. When you told me this, I never thought its so serious. You are too bad Suresh. How can you go to kill someone ??

    ReplyDelete